/indian-express-malayalam/media/media_files/uploads/2017/04/thomas-chandy3.jpg)
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. കുട്ടനാട് മാര്‍ത്താണ്ഡം കായലില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ആലപ്പുഴ കലക്ടറാണ് റിപ്പോർട്ട് നൽകിയത്. ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കായൽ കയ്യേറി നിർമിച്ചതാണെന്ന ആരോപണവും തെറ്റെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആരോപണത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയേറ്റ ആരോപണം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ റിപ്പോർട്ട് തേടിയിരുന്നു.
ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. റിസോര്‍ട്ടിലേക്കുളള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയെന്നും റിസോര്‍ട്ടിനോട് ചേര്‍ന്ന കായല്‍ അഞ്ചേക്കറോളം വളച്ചുകെട്ടിയെന്നുമായിരുന്നു പരാതി ഉയർന്നത്. എന്നാൽ തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരെയുളള ആരോപണം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി ഇന്ന് നിയമസഭയിൽ പറഞ്ഞു. വി.ടി.ബെല്‍റാം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.