scorecardresearch

ആലപ്പാട്ട് സമരത്തില്‍ ദുരൂഹത, എങ്കിലും ആശങ്ക പരിഹരിക്കും: കോടിയേരി ബാലകൃഷ്ണന്‍

പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണമാണ് സർക്കാർ ലക്ഷ്യമെന്നും കോടിയേരി

പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണമാണ് സർക്കാർ ലക്ഷ്യമെന്നും കോടിയേരി

author-image
WebDesk
New Update
Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ആലപ്പാട്ട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട സമരത്തില‍്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണമാണ് സർക്കാർ ലക്ഷ്യം. പ്രദേശവാസികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും. പെട്ടെന്നുണ്ടായ പ്രശ്നമല്ല ഇതെന്നും കോടിയേരി പറഞ്ഞു.

Advertisment

ആലപ്പാട്ടെ ഖനനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കി രംഗത്ത് വന്നതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖനനം നിർത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ല. സമരം നടത്തുന്നവർ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടെ. സമരം എന്തിനാണ് എന്നറിയില്ല, 'ആലപ്പാട് ഇല്ലാതായിത്തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോളാണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം ഞാനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും. ഖനനമേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിർത്തിയാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടും. സമരത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Strike Kodiyeri Balakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: