/indian-express-malayalam/media/media_files/uploads/2018/06/sudesh-kumar.jpg)
കൊച്ചി: പൊലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ സ്‌നിഗ്‌ധ ഹൈക്കോടതിയിലേക്ക്. വെള്ളിയാഴ്‌ച രാവിലെ സ്‌നിഗ്‌ധ മുതിർന്ന അഭിഭാഷകൻ വിജയ് ഭാനുവുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നു തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കും.
ഗവാസ്‌കറിന്‍റെ പെരുമാറ്റം മോശമാണെന്ന് അച്‌ഛനോട് പരാതി പറഞ്ഞിരുന്നുവെന്നും ഇത് അച്‌ഛൻ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ് ഗവാസ്‌കറിന്‍റെ പരാതിക്കു പിന്നെലെന്നും സ്‌നിഗ്‌ധ ജാമ്യാപേക്ഷയിൽ പറഞ്ഞു. ജൂണ്‍ 11നാണ് ഗവാസ്‌കറുടെ പെരുമാറ്റം മോശമാണെന്ന് അച്‌ഛനോട് പറഞ്ഞത്. ഇതേത്തുടർന്നു ജോലിക്കു വരരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ജൂണ്‍ 13ന് ഗവാസ്‌കർ വീണ്ടും വന്നു. സംഭവദിവസം പ്രഭാത നടത്തത്തിനുശേഷം മടങ്ങിയെത്തിയ തന്‍റെ കൈയ്‌ക്കു കയറി ഗവാസ്‌കർ പിടിച്ചുവെന്നും പിന്നിട് കാർ ഇടിപ്പിക്കാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌നിഗ്‌ധ ജാമ്യാപേക്ഷ നൽകിയത്.
നിലവിൽ ഗവാസ്‌കറിന്റേയും സ്‌നിഗ്‌ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. നേരത്തെ, ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിന്നു, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്നത്.
സുധേഷിന്‍റെ മകൾ സ്‌നിഗ്‌ധ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കർ പരാതി നൽകിയിരുന്നു. കനകക്കുന്നിൽ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്‌നിഗ്‌ധ പാർക്കിലെ പൊതുപാർക്കിങ് സ്ഥലത്തു വച്ച് മർദ്ദിച്ചെന്നും തലയ്‌ക്ക് പിന്നിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ഗവാസ്‌കർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.