/indian-express-malayalam/media/media_files/uploads/2018/07/adgp-sudhesh.jpg)
തിരുവനന്തപുരം: എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസ് ഒതുക്കി തീർക്കാൻ ശ്രമം. പൊലീസ് ഡ്രൈവർ ഗവാസ്കറിനോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിക്ത അഭിഭാഷക തലത്തിൽ നടത്തിയ ചർച്ചയിൽ സന്നദ്ധത അറിയിച്ചു. എന്നാൽ ഒത്തു തീർപ്പിന് ഗവാസ്കറിന്റെ കുടുംബം തയ്യാറല്ലെന്നാണ് വിവരം.
ജൂൺ 14 നാണ് എഡിജിപിയുടെ മകൾ മർദ്ദിച്ചുവെന്നു ചൂണ്ടിക്കാട്ടി പൊലീസ് ഗവാസ്‌കർ പൊലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കൊണ്ടുപോയി. അവിടെവച്ച് മകൾ മർദിച്ചുവെന്നുമാണ് ഗവാസ്കറുടെ പരാതി. മര്‍ദ്ദനത്തില്‍ ഗവാസ്കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് പരുക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിരുന്നു.
ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ സംഭവത്തിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്‌പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. കേസിലെ തെളിവുകൾ സ്നിക്തയ്ക്ക് എതിരെന്നാണ് സൂചന. ഇതോടെയാണ് എഡിജിപിയുടെ മകൾ ഒത്തുതീർപ്പിന് തയ്യാറായതെന്നാണ് സൂചന.
പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏതു പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്ന് കോടതി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.