scorecardresearch
Latest News

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

സമയം നീട്ടി നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു

Actress assault case, dileep, Kerala High Court

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം നീട്ടി നൽകിയത്. സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ ഹർജി അനുവദിച്ചാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. സമയം നീട്ടി നൽകണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടിരുന്നു.

ഫോണുകളിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാനുണ്ടെന്നും ഡിജിറ്റൽ രേഖകളും ശബ്ദ ശകലങ്ങളും അടക്കം ആയിരക്കണക്കിന് ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടന്നും ഇത് പരിശോധിക്കേണ്ടതുണ്ടെന്നും കുടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി അറിയിച്ചു.

അന്വേഷണം എങ്ങനെ മുന്നോട്ട് പോകണം എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരം ആണ്. അതിൽ ഇടപെടാനാവില്ല. അന്വേഷണം എത്രയും പെട്ടന്ന് പൂർത്തികരിക്കേണ്ടത് പ്രോസിക്യൂഷന്റെ കൂടി ആവശ്യമാണ്. കോടതിയെ സമീക്കുന്നതും സമയം കൂട്ടി ചോദിക്കുന്നതും നിയമപരമായണന്നും ഡിജിപി വ്യക്തമാക്കി. തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂട്ടി നൽകരുതെന്ന് ദിലിപ് ആവശ്യപ്പെട്ടു. പല രീതിയിലും പല വഴികളിലും കൂടി കേസ് കേൾക്കുന്ന ന്യായാധിപരെ മോശക്കാരാക്കാൻ ശ്രമം നടക്കുന്നുണ്ട്. ദൃശ്യങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ടന്ന് വ്യാപകമായ വാർത്ത കൊടുക്കുകയാണ്. ഹാഷ് വാല്യൂ മാറിയതിനു പ്രതി ആയ എനിക്ക് എന്ത് ചെയ്യാൻ കഴിയും. ഹാഷ് വാല്യൂ മാറിയെന്ന് അറിഞ്ഞിട്ടും ഇത്രയും നാൾ അന്വേഷണ ഉദ്യോഗസ്ഥൻ എവിടെയായിരുന്നു. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ആണ്.

ചിലപ്പോൾ വിചാരണ നീട്ടി വെക്കാൻ ആവശ്യപ്പെടും, ചിലപ്പോൾ അന്വേഷണം നീട്ടണമെന്ന് ആവശ്യപ്പെടും അന്വേഷണ സംഘത്തിൻ്റെ കയ്യിൽ തന്നെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും ഇല്ലാത്തത് കാരണമാണിത്. കാവ്യ, ശരത് ,സുരാജ് എന്നിവരെ എല്ലാം ചോദ്യം ചെയ്തു കഴിഞ്ഞു. ഇനി ആരെയാണ് ചോദ്യം ചെയ്യണ്ടത്.

ദിലീപിനെ ഏതു വിധേനയും കസ്റ്റഡിയിൽ വാങ്ങുകയും, ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തി എന്ന് വരുത്തി തീർക്കുകയുമാണ് പൊലീസിൻ്റെ ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചു. കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി ഒഴിയണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരസിച്ച്, തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവിട്ടത് താൻ ആയതിനാൽ കേസിൽ നിന്ന് നിയമപരമായി പിന്മാറാൻ കഴിയില്ലെന്ന് ജസ്റ്റീസ് കൌസ൪ എടപ്പകത്ത് വ്യക്തമാക്കി.

അന്വേഷണം പൂർത്തി ആക്കാൻ സമയം നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. സ്വതന്ത്രവും ശരിയാതുമായ അന്വേഷണം വേണം. ദൃശ്യങ്ങൾ ചോരുമോ. എന്ന ഭയം ഉണ്ടന്നും ചില വാർത്തകൾ വിഷാദത്തി ന് കാരണമായന്നും അതിജീവിത അറിയിച്ചു. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിക്കാനിച്ചതി നെ തുടർന്നാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്. ദിലീപിന്റെ എതിർപ്പ് അവഗണിച്ചാണ് ഹൈക്കോടതി നേരത്തെ ഒരു മാസത്തെ സമയം നീട്ടി നൽകിയത്.

Also Read: അവിശ്വസനീയം, അപ്രതീക്ഷിതം; തോൽവി സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case high court allows more time to complete further investigation