scorecardresearch

'ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധം'; ഹൈക്കോടതിയെ സമീപിച്ച് ആക്രമിക്കപ്പെട്ട നടി

പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു

പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു

author-image
WebDesk
New Update
Actress assault case| dileep| Kerala High Court

ലൈംഗീക അതിക്രമ കേസ്: വാദം മാറ്റി വയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്നും നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Advertisment

കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഇത് കേസിനെ ബാധിച്ചെന്നും പ്രതികള്‍ക്കു ഗുണകരമായന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിര്‍ത്തിയിരിക്കുകയാണ്. തുടരന്വേഷണത്തില്‍ 30 മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്.

Also Read: മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്, വിധിയിൽ സന്തോഷം: വിസ്മയയുടെ അമ്മ

Advertisment

ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്.

പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് നാളെ പരിഗണിച്ചേക്കും.

Kerala High Court Actress Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: