/indian-express-malayalam/media/media_files/uploads/2017/07/sreenivasan.jpg)
എറണാകുളം: അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നടൻ ശ്രീനിവാസൻ രംഗത്ത്. ഇന്നസെന്‍റ് അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നും സിനിമാ സംഘടനകൾ ചിലർക്ക് ചില സാന്പത്തിക സഹായം നൽകുന്നത് ഒഴിച്ച് നിർത്തിയാൽ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു കൊച്ചിയിൽ പറഞ്ഞു. 'അമ്മ' നന്നായാലെ മക്കൾ നന്നാവൂ എന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വസതിയിൽ ഇന്നസെന്‍റ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയെ തള്ളിയാണ് ശ്രീനിവാസൻ രംഗത്തെത്തിയത്.
റോളുകൾക്ക് വേണ്ടി നടിമാർ കിടക്ക പങ്കിടണമെന്ന ഒരു നടിയുടെ ആരോപണത്തെക്കുറിച്ചുള്ള ഇന്നസെന്‍റിന്‍റെ പരാമർശമാണ് വിവാദമായത്. അക്കാലമെല്ലാം സിനിമയിൽ കഴിഞ്ഞുവെന്നും നടി അത്തരക്കാരിയാണെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ നടക്കുമായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. പരാമർശത്തിന്‍റെ പേരിൽ ഇന്നസെന്‍റിനെതിരേ പരസ്യ നിലപാടുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്ത് വന്നിരുന്നു.
എന്നാൽ താൻ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെയാണ് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരിച്ചത് എന്ന് ഇന്നസെന്റിന്റെ വിശദീകരിച്ചിരുന്നു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്നും സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത് എന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us