കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ഭർത്താവും പ്രതിയുമായ സനലിന്റെ മൃതദേഹം തലശ്ശേരിക്ക് സമീപം റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. ട്രെയിൻ തട്ടിയ നിലയിലായിരുന്നു ശരീരം.
അമ്പവയലിലെ വിനോദസഞ്ചാര കേന്ദ്രമായ ഫാന്റം റോക്കിനു സമീപം ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന നിജിത(31)യ്ക്കും മകള്‍ അളകനന്ദ (12)യ്ക്കുമെതിരെയായിരുന്നു ആസിഡ് ആക്രമണം നടന്നത്. മുഖത്തു ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍സനലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. നിജിതയുടെ ഭര്‍ത്താവ് സനലിനെതിരെ വധശ്രമത്തിനാണു പൊലീസ് കേസെടുത്തത്. പിന്നിലൂടെ എത്തിയ യുവാവ് പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read: കേസ് വിവരങ്ങൾ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം; ദിലീപ് ഹൈക്കോടതിയിൽ
ബൈക്കിലെത്തി ആക്രമണം നടത്തിയ സനല്‍ ഇതേ വാഹനത്തില്‍ തന്നെ സനല്‍ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.
യുവാവ് ഒഴിച്ചത് ആസിഡാണെന്ന് ആര്‍ക്കും ആദ്യം മനസിലായിരുന്നില്ല. പിന്നീടാണ് ഇതുതിരിച്ചറിഞ്ഞതെന്നും ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.
കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. കട ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലാണു താമസം. നാട്ടുകാര്‍ക്ക് ഇവരെ വലിയതോതില്‍ പരിചയമുണ്ടായിരുന്നില്ല.
എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനല്‍. കുടുംബപ്രശ്‌നങ്ങള്‍ മൂലം സനലും നിജിതയും നാളുകളായി അകന്നു കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.