/indian-express-malayalam/media/media_files/1JKcdjJuvX4wkvFWZzhZ.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
കൊല്ലം: മുഖത്ത് മാസ്ക് ധരിച്ചിരുന്ന തലയിൽ ഷാൾ പോലെ ധരിച്ചൊരു സ്ത്രീയാണ് അബിഗേൽ സാറയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയതെന്ന് ദൃക്സാക്ഷികളുടെ മൊഴി. മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീയാണ് നടന്നകന്ന് പോയത്. ഇവർ ഓട്ടോറിക്ഷയിലാണ് ഇങ്ങോട്ടേക്ക് വന്നത്. സിസിടിവി പരിശോധിച്ച ശേഷം പൊലിസ് ഓട്ടോക്കാരനെ കണ്ടെത്തി സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഈ സംഘവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ പിന്നീട് എങ്ങോട്ടേക്കാണ് പോയതെന്നാണ് പൊലിസ് അന്വേഷിക്കുന്നത്.
ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ടപ്പോഴാണ് എസ്എൻ കോളേജിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികൾ സാറയോട് ആദ്യം പേര് തിരക്കിയത്. സംശയം തോന്നിയ കുട്ടികളാണ് പൊലിസിനെ വിളിച്ചുവരുത്തിയത്. അശ്വതി ഭവന് തൊട്ടടുത്താണ് കുട്ടി ഒറ്റയ്ക്ക് ഇരുന്നിരുന്നത്.
ഇതിനിടയിൽ വെള്ളവും ബിസ്ക്കറ്റും വെള്ളവും കുട്ടിക്ക് ഈ വിദ്യാർത്ഥികളാണ് വാങ്ങി നൽകിയത്. ആദ്യ കാഴ്ചയിൽ തന്നെ ക്ഷീണിതയായിരുന്നു അബിഗേൽ. പിതാവിന്റെ പേര് റെജിയാണെന്നും വിദ്യാർത്ഥികളോട് അവൾ പറഞ്ഞു. പാർക്കിലെത്തിയ പയ്യൻ നൽകിയ ഫോണിൽ അമ്മയുടെ നമ്പർ ടൈപ്പ് ചെയ്തുനൽകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് സാറ സുരക്ഷിതയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്.
ഇന്നലെ രാത്രി ഒരു വലിയ വീട്ടിലാണ് കഴിഞ്ഞതെന്നും അവിടെ ഉറങ്ങാൻ കഴിഞ്ഞെന്നും അബിഗേൽ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും ഇവിടെയുണ്ടായിരുന്നു എന്നാണ് കുട്ടി പൊലിസിനോട് വെളിപ്പെടുത്തിയത്. 1.20നോട് അടുത്താണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us