scorecardresearch

5 പേർക്ക് പുതുജീവനേകാൻ കുഞ്ഞ് ആലിൻ; അവയവങ്ങൾ റോഡുമാർഗം തിരുവനന്തപുരത്തേക്ക്

അവയവങ്ങളുമായി യാത്ര ചെയ്യുന്ന "KL07 DF 3177" എന്ന നമ്പർ ആംബുലൻസിന് യാത്രക്കാർ ‌വഴിയൊരുക്കി സഹകരിക്കമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

അവയവങ്ങളുമായി യാത്ര ചെയ്യുന്ന "KL07 DF 3177" എന്ന നമ്പർ ആംബുലൻസിന് യാത്രക്കാർ ‌വഴിയൊരുക്കി സഹകരിക്കമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

author-image
WebDesk
New Update
Organ Donation

10 മാസമുള്ള മകളുടെ അവയവങ്ങൾ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം  ഇനി 5 പേരിലൂടെ ജീവിക്കും. കുഞ്ഞിന്റെ അവയവങ്ങൾ ആംബുലൻസിൽ അതിവേഗം തിരുവനന്തപുരത്തേക്ക് എത്തിക്കുകയാണ്. ഇടപ്പള്ളി– തൃപ്പൂണിത്തുറ– കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര.

Advertisment

അവയവങ്ങളുമായി യാത്ര ചെയ്യുന്ന "KL07 DF 3177" എന്ന നമ്പർ ആംബുലൻസിന് യാത്രക്കാർ ‌വഴിയൊരുക്കി സഹകരിക്കമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വഴിയിലുടനീളം പൊലീസ് ​ഗതാ​ഗത ക്രമീകരണം ഒരുക്കുന്നുണ്ട്. 

10 മാസമുള്ള മകളുടെ അവയവങ്ങൾ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.  തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6  മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരൾ നൽകുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. 

Advertisment

തീവ്ര ദുഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 2.30 ന് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. 

കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട്  ഫെബ്രുവരി ഏഴിന്  കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയും ചെയ്തു.

കുട്ടിയുടെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡിൽ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും.  കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്. ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. 

Read More: സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ ഇനി അഞ്ചു പേരിലൂടെ ജീവിക്കും

Organ Donation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: