/indian-express-malayalam/media/media_files/uploads/2018/10/a-padmakumar.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാർ. സെപ്തംബര്‍ 28 ലെ സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് ചെയ്തത്. നിലപാട് സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിക്കെതിരെ പുന: പരിശോധനാ ഹര്‍ജി നല്‍കിയിട്ടില്ലെന്നും സവാകാശ ഹര്‍ജിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിധി എന്തായാലും അത് അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി വന്നതിന് ശേഷമുള്ള അഭിപ്രായമാണ് കോടതി ചോദിച്ചത്. അതിനുള്ള മറുപടിയാണ് പറഞ്ഞതെന്നും വിവേചനം പാടില്ലെന്നാണ് അറിയിച്ചതെന്നും പദ്മകുമാർ പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ കയറുന്നത് തടയാനാവില്ല. അയ്യപ്പ ഭക്തര്‍ പ്രത്യേക വിഭാഗമല്ലെന്നുമായിരുന്നു സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. വിധിയില്‍ പുനരാലോചന വേണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ്. എല്ലാവര്‍ക്കും തുല്യാവകാശം എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. തുല്യതയില്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം, ശബരിമല വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.