ആരോഗ്യപരമായി ലോകമെമ്പാടും കഴിഞ്ഞ വർഷങ്ങളിൽ ഉടലെടുത്ത പ്രതിസന്ധികൾ തുടരുകയാണ് ഈ വർഷവും. കോവിഡ് മഹാമാരിയെ മറികടുന്നു എന്ന് കരുതിയ വർഷം കടന്നുപോകുമ്പോൾ ചൈനയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആശങ്ക പടർത്തുന്നുണ്ട്. ഇതെല്ലാം മാറ്റിവെച്ചാലും കേരളത്തെ സംബന്ധിച്ച കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ പലവിധ ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്.
ജീവിത ശൈലി രോഗങ്ങൾ ഒരുപക്ഷേ, മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ ആളുകളെ ബാധിച്ചിട്ടുള്ളത് കേരളത്തിലായിരിക്കും. അതിന് പുറമെ വിവിധ തരം പനികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, മലയാളി പൊതുവിൽ ആരോഗ്യ കാര്യങ്ങൾ കാര്യമായ ശ്രദ്ധ ചെലുത്തുന്നതിനാൽ തന്നെ ഓരോ വ്യക്തികളും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ സൂക്ഷ്മമായും ശ്രദ്ധയോടെയും പരിഗണിക്കുന്നുണ്ട്. വർദ്ധിച്ച ആരോഗ്യ ദൈർഘ്യം, കുറഞ്ഞ മാതൃ-ശിശുമരണ നിരക്ക്, ആൺ- പെൺ അനുപാതത്തിലെ സ്ത്രീകളുടെ എണ്ണക്കൂടതുൽ എന്നിവയൊക്കെ കേരളത്തിലെ ആരോഗ്യ സൂചികയിലെ ഗുണഫലങ്ങൾ വിളിച്ചോതുന്നവയാണ്.
വ്യക്തിഗതമായ ആരോഗ്യപരിരക്ഷയിലും സാമൂഹികമായ ആരോഗ്യ പരിചരണകാര്യത്തിലും കേരളം മറ്റ് പല സംസ്ഥാനങ്ങളേക്കാളും മുൻപന്തിയിലാണ്. എന്നാലും മലയാളികളെ പിന്തുടുരന്ന ആരോഗ്യ പ്രശ്നങ്ങൾ കുറവല്ല. പുതുവർഷത്തിൽ എല്ലാവരും പലവിധ കാര്യങ്ങൾ തീരുമാനിക്കും. അതിൽ പ്രധാനമാണ് ആരോഗ്യ സംരക്ഷണം. അതുകൊണ്ട് തന്നെ ജ്യോതിഷ പ്രകാരം ആരോഗ്യ രംഗത്ത് എന്തായിരിക്കും പൊതു അവസ്ഥ എന്ന പരിശോധിക്കാം.
ഗ്രഹങ്ങളുടെ ശക്തിയും പ്രഭാവവും ജന്മനക്ഷത്രത്തിൽ എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരെയും ബാധിക്കുന്നത്. അതുകൊണ്ട് ഓരോരുത്തർക്കും അതിൽ വ്യത്യസ്തമായ അനുഭവങ്ങളാകും ഉണ്ടാകുക. ഈ വർഷത്തിൽ പൊതുവിൽ ആരോഗ്യപരമായി കുടുതൽ ശ്രദ്ധ ചെലുത്തേണ്ട ചില നാളുകാറുണ്ട്. ആറ് നാളുകാരും കന്നിക്കൂറുകാരും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലമാണ് പുതുവർഷം.
2023 ൽ ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ വേണ്ടവർ
ജന്മ ശനി, അഷ്ടമശനി, അഷ്ടമ വ്യാഴം എന്നിവ നടക്കുന്നവരുടെ ആരോഗ്യനില ഊതി വീർപ്പിച്ച ബലൂൺ പോലെയാണ്. എപ്പോൾ വേണമെങ്കിലും തകരാറിലാവാം. അങ്ങനെ നോക്കുമ്പോൾ അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി നാളുകാർ ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ജന്മശനിക്കാലം തുടങ്ങുകയാണല്ലോ. അതുപോലെ പുണർതം നാലാം പാദം, പൂയം, ആയില്യം എന്നീ നാളുകാരും അഷ്ടമശനി തുടങ്ങുകയാൽ ആരോഗ്യ ജാഗ്രത പുലർത്തണം. കന്നിക്കൂറുകാർക്ക് ആശുപത്രിച്ചെലവുകൾ വർദ്ധിക്കാം, മേയ് മാസം മുതൽ. 6, 8, 12 എന്നീ ഭാവാധിപന്മാരുടെ ദശാകാലമോ അപഹാരകാലമോ നടക്കുന്നവരും കൂടുതൽ ശ്രദ്ധിക്കണം.