/indian-express-malayalam/media/media_files/uploads/2018/06/982036932.jpg)
Fifa World Cup 2018 ഗ്രൂപ്പ് എഫ് മൽസരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോ ദക്ഷിണ കൊറിയയെ തകര്‍ത്തു. ഇരുപത്തിയാറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാര്‍ലോസും അറുപത്തിയാറാം മിനിറ്റില്‍ ഹെര്‍ണാണ്ടസുമാണ് മെക്‌സിക്കോയ്‌ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. സോങ് ഹ്യൂങ് മീങ് ആണ് കൊറിയയ്‌ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ചാമ്പ്യന്മാരായ ജര്‍മനിയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോ ഇറങ്ങിയത് എങ്കില്‍ സ്വീഡനോട് പരാജയപ്പെട്ടത്തിന്റെ സമ്മര്‍ദം കൊറിയന്‍ മുന്നേറ്റങ്ങളില്‍ പ്രകടമായിരുന്നു. മികച്ച മുന്നേറ്റങ്ങളാണ് തീര്‍ത്തതെങ്കിലും ഓരോ അവസരത്തിലും കൊറിയയുടെ ഫിനിഷിങ്ങുകള്‍ പതറുന്നുണ്ടായിരുന്നു.
Eight players active at the #WorldCup to score 50+ goals for their country: @Cristiano@TeamMessi@neymarjr@lewy_official@LuisSuarez9@Tim_Cahill@okazakiofficial@CH14_#KORMEXpic.twitter.com/y0qVBoFKKF
— FIFA World Cup (@FIFAWorldCup) June 23, 2018
ആദ്യപകുതിയില്‍ മെക്‌സിക്കന്‍ മുന്നേറ്റത്തെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് കൈവച്ച് തടുത്തതോടെയാണ് കളിയുടെ ഗതി മാറിയത്. ജാങ്ങിന്റെ ഹാന്‍ഡ് വെല മികച്ചൊരു പെനാല്‍റ്റി കിക്കിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കി. അറുപത്തിയാറാം മിനിറ്റില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് താരം ഹാവിയര്‍ ഹെര്‍ണാണ്ടസ് മനോഹരമായ മുന്നേറ്റം കൊറിയന്‍ പോസ്റ്റിലേക്ക് എത്തിച്ചതോടെ മെക്‌സിക്കോ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഇന്നത്തെ ഗോളോടെ മെക്‌സിക്കോയ്‌ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് കൂടി ഹാവിയര്‍ ഹെര്‍ണാണ്ടസിന് സ്വന്തം.
അവസാനം വരെ മെക്‌സിക്കോയെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചെങ്കിലും കൊറിയയ്‌ക്ക് എന്തെങ്കിലും സമ്പാദിക്കാനായത് തൊണ്ണൂറ് മിനിറ്റിന് ശേഷം മാത്രമാണ്. അധികസമയത്തില്‍ സോങ് ഹ്യൂങ് മീങ്ങിന്റെ മനോഹരമായൊരു ലോങ് റേഞ്ചര്‍ കൊറിയയ്‌ക്ക് ആശ്വാസമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.