/indian-express-malayalam/media/media_files/uploads/2023/06/khalisthan.jpg)
ഖാലിസ്ഥാൻ
അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് ഖലിസ്ഥാൻവാദികളെ തുരത്താനുള്ള വിവാദ സൈനിക നടപടിയായ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 39-ാം വാർഷികം ജൂൺ ആറിനാണ് ആചരിച്ചത്. അതിന്റെ മുന്നോടിയായി ജൂൺ നാലിന് കാനഡ ഒന്റാറിയോയിലെ ബ്രാംപ്ടണിൽ ഒരു പരേഡ് സംഘടിപ്പിച്ചിരുന്നു.
അഞ്ച് കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന പരേഡിലെ ഒരു ടാബ്‌ലോ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്നതായി കാണപ്പെട്ടു. രക്തം പുരണ്ട വെള്ള സാരി ധരിച്ച ഒരു സ്ത്രീ രൂപം കൈകൾ ഉയർത്തിനിൽക്കുന്നു. തലപ്പാവ് ധരിച്ച പുരുഷന്മാർ അവരുടെ നേരെ തോക്ക് ചൂണ്ടുന്നു. "ദർബാർ സാഹിബിന് നേരെയുള്ള ആക്രമണത്തിനുള്ള പ്രതികാരം" എന്നെഴുതിയ ഒരു പോസ്റ്ററും ഇതിനു പിന്നിലുണ്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ സംഭവത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
#WATCH | EAM Dr S Jaishankar speaks on reports of late PM Indira Gandhi's assassination celebration in Canada; says, "...I think there is a bigger issue involved...Frankly, we are at a loss to understand other than the requirements of vote bank politics why anybody would do… pic.twitter.com/VsNP82T1Fb
— ANI (@ANI) June 8, 2023
“സത്യസന്ധമായി പറഞ്ഞാൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ആവശ്യകതകളല്ലാതെ എന്തിനാണ് ആരെങ്കിലും ഇത് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഇത് ബന്ധങ്ങൾക്ക് നല്ലതല്ല, കാനഡയ്ക്ക് നല്ലതല്ലെന്ന് ഞാൻ കരുതുന്നു,” ജയശങ്കർ വ്യാഴാഴ്ച ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുസംബന്ധിച്ച്, കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. “ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, കാനഡയിലെ ബ്രാംപ്‌ടൺ നഗരത്തിൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിച്ച് നടന്ന 5 കിലോമീറ്റർ ദൈർഖ്യമുള്ള പരേഡിൽ ഞാൻ ഞെട്ടിപ്പോയി, ഇത് പക്ഷം പിടിക്കുന്നതിനെക്കുറിച്ചല്ല, ഒരു രാജ്യത്തിന്റെ ചരിത്രത്തോടുള്ള ആദരവും അതിന്റെ പ്രധാനമന്ത്രിയുടെ കൊലപാതകം മൂലമുണ്ടായ വേദനയും ചിത്രീകരിച്ച രീതിയാണ്. ഇത് അപലപത്തിനും യോജിച്ച പ്രതികരണത്തിനും അർഹമാണ്,”മിലിന്ദ് ട്വിറ്ററിൽ കുറിച്ചു.
As an Indian, I'm appalled by the 5km-long #parade which took place in the city of Brampton, Canada, depicting the assassination of #IndiraGandhi.
— Milind Deora | मिलिंद देवरा ☮️ (@milinddeora) June 7, 2023
It's not about taking sides, it's about respect for a nation's history & the pain caused by its Prime Minister’s assassination.… pic.twitter.com/zLRbTYhRAE
ഖലിസ്ഥാനും കാനഡയും
ഇന്ത്യ-കാനഡ പശ്ചാത്തലത്തിൽ ഇതാദ്യമായല്ല ഖലിസ്ഥാൻ രൂപപ്പെടുന്നത്. കാനഡയിൽ ഇന്ദിരാഗാന്ധിയുടെ വധം ആഘോഷിക്കപ്പെടുന്നതും ഇതാദ്യമല്ല.
2002-ൽ, ടൊറന്റോ ആസ്ഥാനമായുള്ള പഞ്ചാബി ഭാഷാ വാരികയായ സഞ്ജ് സവേര ഇന്ദിരയുടെ ചരമവാർഷികത്തെ അഭിവാദ്യം ചെയ്‌ത് അവരുടെ കൊലപാതകത്തിന്റെ മുഖചിത്രം നൽകിയാണ്. 'പാപിയെ കൊന്ന രക്തസാക്ഷികളെ ആദരിക്കണം' എന്ന് വായനക്കാരെ പ്രേരിപ്പിക്കുന്ന തലക്കെട്ടും നൽകി. മാഗസിന് സർക്കാരിന്റെ പരസ്യങ്ങൾ ലഭിച്ചു, ഇപ്പോൾ ഇത് കാനഡയിലെ ഒരു പ്രമുഖ ദിനപത്രമാണ്.
കാനഡയിൽ സിഖ് ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള ബ്രാംപ്‌ടണിൽ കഴിഞ്ഞ വർഷം, സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) എന്നറിയപ്പെടുന്ന ഖലിസ്ഥാൻ അനുകൂല സംഘടന ഖാലിസ്ഥാൻ “റഫറണ്ടം”വിളിച്ചു ചേർത്തു. ഖലിസ്ഥാനെ പിന്തുണച്ച് ഒരു ലക്ഷത്തിലധികം ആളുകൾ എത്തിയതായി സംഘാടകർ അവകാശപ്പെട്ടു.
സംഭവത്തെത്തുടർന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ശക്തമായ ശാസന നൽകി. "ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ" കുറയ്ക്കാൻ കാനഡയെ പ്രേരിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിൽ അങ്ങനെ നിയോഗിക്കപ്പെട്ട എല്ലാ വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാനും സർക്കാർ കാനഡയോട് ആവശ്യപ്പെട്ടു. എസ്‌എഫ്‌ജെ ഇന്ത്യയിലെ ഒരു നിയമവിരുദ്ധ സംഘടനയാണ്. കഴിഞ്ഞ വർഷം മേയിൽ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആക്രമണവുമായി ഇവയ്ക്ക് ബന്ധമുണ്ട്.
ഇന്ത്യയിൽ ഭീകരവാദം ആരോപിക്കപ്പെടുന്ന ഖാലിസ്ഥാൻ അനുകൂലികൾക്കും മറ്റു കാനഡ വളരെക്കാലമായി സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്നു. "1ഖലിസ്ഥാനി വെല്ലുവിളികളോടുള്ള സൗമ്യമായ കനേഡിയൻ പ്രതികരണം ഇന്ത്യൻ രാഷ്ട്രീയക്കാരുടെ പതിവ് ലക്ഷ്യമായിരുന്നു. 1982ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പിയറി ട്രൂഡോയോട് ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നു," ടെറി മിലേവ്സ്കി തന്റെ പുസ്തകത്തിൽ ബ്ലഡ് ഫോർ ബ്ലഡ്: ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഗ്ലോബൽ ഖലിസ്ഥാൻ പ്രേജക്റ്റ് (2021) എഴുതി.
1968 മുതൽ 1979 വരെയും പിന്നീട് 1980 മുതൽ 1984 വരെയും പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോ, കാനഡയുടെ ഇപ്പോഴത്തെ നേതാവ് ജസ്റ്റിൻ ട്രൂഡോയുടെ പിതാവാണ്.
“എന്തുകൊണ്ടാണ് കനേഡിയൻ രാഷ്ട്രീയക്കാർ സിഖ് തീവ്ര ചിന്താഗതിയുള്ളവരുടെ പ്രവർത്തികളെ സഹായിക്കുന്നത്? ഇന്ത്യക്കാർ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണിത്. വൈശാഖി ദിനത്തിൽ 100,000 പേരുടെ ജനക്കൂട്ടത്തെ നേരിടുന്നത് എളുപ്പമല്ല. നിങ്ങൾ അവരുടെ പ്രവർത്തിയിൽ നിശബ്ദരായാൽ അവർ നിങ്ങൾക്ക് വോട്ട് ചെയ്യും പകരം അതിന് വിപരീതമായാൽ വോട്ടുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയുക, ”മിലേവ്സ്കി എഴുതി.
2021ലെ കനേഡിയൻ സെൻസസ് പ്രകാരം, കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനം സിഖുകാരാണ്. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മതവിഭാഗവുമാണ്. ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സിഖുകാർ താമസിക്കുന്നത് കാനഡയിലാണ്.
ഇന്ന്, സിഖ് നിയമനിർമ്മാതാക്കളും ഉദ്യോഗസ്ഥരും കാനഡയുടെ ഗവൺമെന്റിന്റെ എല്ലാ തലങ്ങളിലും സേവനമനുഷ്ഠിക്കുന്നു. അവരുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മണ്ഡലങ്ങളിലൊന്നാണ്. 2017-ൽ, ഇടതുപക്ഷ ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) ഭരണം ഏറ്റെടുത്തപ്പോൾ 39 കാരനായ ജഗ്മീത് സിംഗ് പ്രധാന കനേഡിയൻ രാഷ്ട്രീയ പാർട്ടിയുടെ ആദ്യത്തെ സിഖ് നേതാവായി.
എന്നിരുന്നാലും, എല്ലാ കനേഡിയൻ സിഖുകാരും ഖലിസ്ഥാൻ അനുകൂലികളല്ല, സിഖ് പ്രവാസികളിൽ ഭൂരിഭാഗം പേർക്കും ഖാലിസ്ഥാൻ ഒരു പ്രശ്നമല്ല.
"കനേഡിയൻ നേതാക്കൾ സിഖ് വോട്ടുകൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ഖലിസ്ഥാനികളിലെ ന്യൂനപക്ഷങ്ങളെല്ലാം കാനഡയിലെ സിഖുകാരാണെന്ന് അവർ തെറ്റിധരിക്കുന്നു," മിലേവ്സ്കി കഴിഞ്ഞ വർഷം ഡിഡബ്ല്യൂയോട് പറഞ്ഞു.
ഖലിസ്ഥാൻ പ്രസ്ഥാനം
ഖലിസ്ഥാൻ പ്രസ്ഥാനം തുടക്കം മുതൽ ഒരു ആഗോള പ്രസ്ഥാനമാണ്. ഒരു പ്രത്യേക സിഖ് രാഷ്ട്രത്തിനായുള്ള ആദ്യത്തെ പ്രഖ്യാപനം അമേരിക്കയിൽ നടന്നു: 1971 ഒക്ടോബർ 12ന് ന്യൂയോർക്ക് ടൈംസിലെ ഒരു പരസ്യം ഖലിസ്ഥാന്റെ ആരംഭം പ്രഖ്യാപിച്ചു. "ഇന്ന് ഞങ്ങൾ വിജയം കൈവരിക്കുന്നത് വരെ അന്തിമയുദ്ധം ആരംഭിക്കുകയാണ്," അതിൽ പറയുന്നു.
പഞ്ചാബിലെ കലാപത്തിന്റെ മൂർദ്ധന്യത്തിൽ, ഖലിസ്ഥാനിവാദികൾക്ക് ഭൗതിക പിന്തുണ നൽകുന്നതിൽ പാകിസ്ഥാനും ചൈനയും ഇടയ്ക്കിടെ ഏർപ്പെട്ടിരുന്നു. സുവർണക്ഷേത്രത്തിൽ തമ്പടിച്ചിരിക്കുന്ന ഇവരുടെ കൈവശം ചൈനീസ് നിർമ്മിത ആർപിജികളുണ്ടെന്ന് ഇന്ത്യൻ സൈന്യം കണ്ടെത്തി. ഈ ആർപിജികളുടെ ഉപയോഗമാണ് ഓപ്പറേഷനിൽ ടാങ്കുകൾ ഉപയോഗിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇന്ന്, ഇന്ത്യയ്ക്കുള്ളിലെ സിഖ് ജനസംഖ്യയിൽ ഈ പ്രസ്ഥാനത്തിന് വലിയ പ്രധാന്യമില്ല. എന്നാൽ കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സിഖ് പ്രവാസികളുടെ ഭാഗങ്ങളിൽ ഇത് നിലനിൽക്കുന്നു.
1980-കളിൽ പ്രസ്ഥാനം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നപ്പോൾ ഇന്ത്യൻ ഭരണകൂടം ഖലിസ്ഥാനി വിഘടനവാദികളോട് കഠിനമായി പെരുമാറിയപ്പോൾ, ധാരാളം ജുഡീഷ്യൽ അറസ്റ്റുകളും കൊലപാതകങ്ങളും നടന്നപ്പോൾ വിട്ടുപോയവർ ഉൾപ്പെടെയുള്ളവരാണ് ഇവർ. പഞ്ചാബിന്റെ അടിസ്ഥാന യാഥാർത്ഥ്യങ്ങൾ ഇന്ന് വളരെ വ്യത്യസ്തമാണെങ്കിലും അന്നത്തെ ഓർമ്മകൾ ഈ ആളുകൾക്കിടയിൽ പ്രസ്ഥാനത്തെ സജീവമായി നിലനിർത്തുന്നു.
എന്നിരുന്നാലും, പ്രവാസികൾക്കുള്ളിൽ പോലും, വർഷങ്ങളായി പിന്തുണ കുറഞ്ഞിരുന്നു. "ഭൂതകാലത്തോട് പറ്റിനിൽക്കുന്ന ഒരു ചെറിയ ന്യൂനപക്ഷമുണ്ട്, ആ ചെറു ന്യൂനപക്ഷം പ്രാധാന്യമർഹിക്കുന്നത് ജനപിന്തുണ കൊണ്ടല്ല, മറിച്ച് അവർ ഇടത്തും വലത്തുമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുമായി തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്നതിനാലാണ്, ”മിലേവ്സ്കി 2021 ൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സിഖുകാരുടെ പുതിയ തലമുറ ഇന്ത്യയെക്കുറിച്ചുള്ള വ്യക്തിപരമായ ഓർമ്മകളില്ലാതെ വിദേശത്ത് വളരുന്നതിനാൽ, പ്രസ്ഥാനം കൂടുതൽ കുറയാൻ സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.