scorecardresearch

ക്രെഡിറ്റ് കാർഡ് പലിശ നിരക്കിൽ 10 ശതമാനം പരിധി ഏർപ്പെടുത്തി ട്രംപ്; ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും ചലനങ്ങൾ സൃഷ്ടിക്കാം

സാധാരണക്കാരായ അമേരിക്കക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

സാധാരണക്കാരായ അമേരിക്കക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

author-image
WebDesk
New Update
Trump explained1

ഡൊണാൾഡ് ട്രംപ്

ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകൾക്ക് 10 ശതമാനം പരിധി (ഇമു) ഏർപ്പെടുത്താൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026 ജനുവരി 20 മുതൽ ഒരു വർഷത്തേക്ക് ഈ നിയന്ത്രണം നടപ്പിലാക്കാനാണ് ട്രംപിന്റെ നിർദ്ദേശം. അമേരിക്കൻ ജനതയെ സാമ്പത്തികമായി സഹായിക്കാനും ഉയർന്ന പലിശ നിരക്കിൽ നിന്ന് സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

Also Read:വെനസ്വേലയ്ക്ക് പിന്നാലെ മെക്‌സിക്കോ, കൊളംബിയ, ക്യൂബ രാജ്യങ്ങൾക്ക് നേരെയും ട്രംപിന്റെ ഭീഷണി; എന്താണ് അമേരിക്കയുടെ ലക്ഷ്യം?

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ 20 മുതൽ 30 ശതമാനം വരെയും അതിനു മുകളിലുമാണ് പല കമ്പനികളും പലിശ ഈടാക്കുന്നത്. ജനങ്ങളെ 'കൊള്ളയടിക്കുന്ന' ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും, ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് ഇത്തരം ഉയർന്ന നിരക്കുകൾ വർധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടപടിയുടെ ലക്ഷ്യം

സാധാരണക്കാരായ അമേരിക്കക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ട്രംപിന്റെ രണ്ടാം റ്റേം ഭരണത്തിന്റെ ഒന്നാം വാർഷികമായ 2026 ജനുവരി 20 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്. 

Also Read:വെനസ്വേലയിൽ യുഎസ് വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്ത് ? ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണയോ ?

അതേസമയം, നടപടി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലാഭം കുറയുന്നതോടെ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനോ, വായ്പാ സാധ്യത കുറഞ്ഞ ഉപഭോക്താക്കൾക്ക് കാർഡുകൾ നിഷേധിക്കാനോ സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

Also Read: എപ്സ്റ്റീൻ ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് കുറയ്ക്കുമെന്നത്. എന്നാൽ, ഈ നിർദ്ദേശം എങ്ങനെ നിയമപരമായി നടപ്പിലാക്കുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. വിപണിയിൽ മത്സരം വർദ്ധിപ്പിക്കുകയോ, പുതിയ നിയമനിർമ്മാണം കൊണ്ടുവരികയോ ചെയ്യേണ്ടി വരുമെന്നാണ് സൂചന.ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, അമേരിക്കൻ വിപണിയിലെ ഇത്തരം മാറ്റങ്ങൾ പലിശ നിരക്കുകളിലും ആഗോള സാമ്പത്തിക നയങ്ങളിലും ചലനങ്ങൾ സൃഷ്ടിച്ചേക്കാം.

Read More: 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസീസ് നിയമം ആഗോള തലത്തിൽ ബാധിക്കുന്നതെങ്ങനെ

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: