scorecardresearch

ഇമ്രാൻ ഖാന്റെ അറസ്റ്റ്: സൈന്യം പ്രതികരിക്കുന്നത് എങ്ങനെ?

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പ്രധാനമന്ത്രി ഷെഹ്ബാസ് സർക്കാരിന്റെ അല്ല, മറിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിയായാണ് കാണുന്നത്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പ്രധാനമന്ത്രി ഷെഹ്ബാസ് സർക്കാരിന്റെ അല്ല, മറിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിയായാണ് കാണുന്നത്

author-image
Nirupama Subramanian
New Update
Imran khan, Imran Khan arrested, Imran Khan arrest news, Imran Khan news, Imran khan live, Imran khan arrested live updates, PTI chief, Pakistan Tehreek-e-insaaf, Imran khan in toshakhana case, Toshakhana case, pakistan news, Pakistan news, imram khan arrest explained

ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ചൊവാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇസ്‌ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം റെയ്‌ഞ്ചേഴ്‌സ് അറസ്റ്റ് ചെയ്തത് ജനാധിപത്യ പോരാളിയെന്ന നിലയിൽ ഇമ്രാന്റെ അനുയായികൾക്കിടയിൽ തന്റെ പദവി വർധിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ.

Advertisment

മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാരിന്റേതല്ല, മറിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിയായാണ് കാണുന്നത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സംഭവങ്ങളിൽ, രാജ്യത്തുടനീളമുള്ള സൈനിക ഗാരിസണുകൾക്ക് ചുറ്റും ഇമ്രാന്റെ അനുയായികളുടെ പ്രതിഷേധം നടന്നു. റാവൽപിണ്ടിയിലെ ജിഎച്ച്ക്യൂവിലേക്ക് നയിക്കുന്ന ഗേറ്റിൽ ഉൾപ്പെടെ, പലയിടങ്ങളിലും പ്രകോപിതരായ ജനക്കൂട്ടം പ്രതിഷേധവുമായി ഒത്തുകൂടുന്നു.

അത്തരം പ്രതിഷേധങ്ങൾ സൈന്യത്തിന്റെ മനസ്സ് മാറുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ നടപടി സ്വീകരിച്ച ശേഷം, കരസേനാ മേധാവിയായ ജനറൽ അസിം മുനീർ പിന്നോട്ട് പോകേണ്ടി വരുമോ എന്നതാണ് അറിയേണ്ടത്.

Advertisment

ക്രിക്കറ്റ് താരമായിരുന്ന ഇമ്രാൻ ഖാൻ പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു. എഴുപതുകാരനായ ഇമ്രാനും പാക്കിസ്ഥാൻ സൈന്യവും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. അന്നത്തെ സിഒഎസ് ജനറൽ ഖമർ ജാവേദ് ബജ്‌വ തന്റെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും പ്രതിപക്ഷ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടില്ലെന്ന് ഉറപ്പാക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് ഇമ്രാനും സൈന്യവും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇത് 2022 ഏപ്രിലിൽ ഇമ്രാന്റെ പ്രധാനമന്ത്രി പദം പെട്ടെന്ന് അവസാനിക്കുന്നതിനു കാരണമായി.

ഇമ്രാന്റെ അറസ്റ്റ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം അദ്ദേഹത്തിന്റെ ജനപ്രീതി കുതിച്ചുയർന്നതിനാൽ, ശിക്ഷാവിധിയിലൂടെ അയോഗ്യനാക്കലാണ് തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കാനുള്ള ഏക മാർഗം. കൊലപാതകം മുതൽ സംസ്ഥാന സമ്മാനങ്ങൾ വിറ്റ് ലാഭം നേടുന്നത് വരെയുള്ള 140 കേസുകളിൽ ഇമ്രാനെതിരെ കേസെടുത്തിട്ടുണ്ട്. ഇമ്രാനെ പുറത്താക്കിയതിന് ശേഷം പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) എന്ന പാർട്ടികളുടെ സഖ്യം രൂപീകരിച്ച ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരും സൈന്യവും ഈ ശ്രമത്തിൽ ഒറ്റക്കെട്ടാണ്.

Explained News Imran Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: