scorecardresearch

സ്‌മെൽ ടെസ്റ്റിലൂടെ കോവിഡ് നിർണയം സാധ്യമോ?

നിലവിൽ അസാധ്യമെന്ന് തോന്നാമെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ രോഗ നിയന്ത്രണത്തിന് ഇത്തരത്തിൽ ഒരു പരിശോധന സംവിധാനം ഉചിതമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

നിലവിൽ അസാധ്യമെന്ന് തോന്നാമെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ രോഗ നിയന്ത്രണത്തിന് ഇത്തരത്തിൽ ഒരു പരിശോധന സംവിധാനം ഉചിതമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

author-image
WebDesk
New Update
Molnupiravir, what is Molnupiravir, Molnupiravir drug Covid, Molnupiravir Covid, Molnupiravir coronavirus, കോവിഡ്, മോൽന്യുപിരവിർ, കൊറോണ, കോവിഡ് വാക്സിൻ, കോവിഡ് മരുന്ന്, കോവിഡ്, Indian Express

കോവിഡ് 19 രോഗ വ്യാപനം തുടരുമ്പോഴും ലോകം പഴയ സ്ഥിതിയിലേക്ക് മടങ്ങുകയാണ്. സ്കൂളുകളും വ്യാപര സ്ഥപനങ്ങളും എല്ലാം തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുന്നു. ഇത് കോവിഡ് വ്യാപനത്തിന് കൂടുതൽ വഴിവയ്ക്കും. എന്നാൽ ഇനിയും ലോക്ക്ഡൗൺ പ്രായോഗികമായ നടപടിയല്ല. കോവിഡ് കാര്യമായി തന്നെ സമ്പദ് വ്യവസ്തയെ ബാധിച്ചിരിക്കുന്നു. അതേസമയം കോവിഡ് വ്യാപനം തടയാൻ കോളെജുകളിലും സ്കൂളുകളിലും ഓഫീസുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം പ്രവേശനത്തിന് മുമ്പ് ഓരോ തവണയും കോവിഡ് ടെസ്റ്റ് നടത്തിയാലോ?

Advertisment

നിലവിൽ അസാധ്യമെന്ന് തോന്നാമെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ രോഗ നിയന്ത്രണത്തിന് ഇത്തരത്തിൽ ഒരു പരിശോധന സംവിധാനം ഉചിതമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദുർഗന്ധം വമിക്കുന്ന കടലാസിനേക്കാൾ അല്പം കൂടുതലുള്ള ഒരു ദ്രുത പരിശോധന രോഗനിയന്ത്രണം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു.

ഇത്തരത്തിലൊരു പരിശോധന കൊണ്ട് വൈറസിനെ കണ്ടെത്താൻ പൂർണമായും സാധിക്കില്ല. രോഗം നിർണയിക്കാനുമാകില്ല. എന്നാൽ കോവിഡ് 19ന്റെ പ്രധാന രോഗലക്ഷണങ്ങളിൽ ഒന്ന് അനായാസം സ്ഥിരീകരിക്കാൻ സാധിക്കും. മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കുറച്ച് കാലമായി കോവിഡ് 19ന്റെ പ്രധാന രോഗലക്ഷണമാണ്. ഇത് അനോസ്മിയ എന്ന് അറിയപ്പെടുന്നു.

കോവിഡ് ബാധിച്ചയാളെ ഇത്തരം പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കില്ലെന്ന് പറയുമ്പോൾ തന്നെ സ്നിഫ് അധിഷ്ഠിത പരിശോധനകൾ വേണ്ടത്ര വ്യാപകമായും ഇടയ്ക്കിടെയും നടത്തുകയാണെങ്കിൽ രോഗവ്യാപനം കുറയുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

Advertisment

ബോൾഡറിലെ കൊളറാഡോ സർവകലാശാലയിലെ പൊതുജനാരോഗ്യ ഗവേഷകനും പഠനത്തിന്റെ പ്രധാന രചയിതാവുമായ ഡാനിയൽ ലാരെമോർ തന്റെ ടീമിന്റെ പ്രവർത്തനം ഇപ്പോഴും പൂർണ്ണമായും സൈദ്ധാന്തികമാണെന്ന് ഊന്നിപറയുന്നു. ക്ലിനിക്കൽ, ഗവേഷണ ക്രമീകരണങ്ങളിൽ നിലവിൽ സ്മെൽ ടെസ്റ്റ് ഉപയോഗത്തിലുണ്ടെങ്കിലും അതിനുള്ള ചെലവ് വളരെ കൂടുതലാണ്.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: