scorecardresearch

അഗ്നിപഥ് പദ്ധതി: പ്രായപരിധിയിൽ ഇളവ് നൽകൽ പ്രശ്നമാകുന്നത് എന്തുകൊണ്ട്?

2015 നും 2020 നും ഇടയിൽ, ഓരോ വർഷവും 50,000 സൈനികരെ സൈന്യം നിയമിച്ചതായി ഡാറ്റ കാണിക്കുന്നു

2015 നും 2020 നും ഇടയിൽ, ഓരോ വർഷവും 50,000 സൈനികരെ സൈന്യം നിയമിച്ചതായി ഡാറ്റ കാണിക്കുന്നു

author-image
WebDesk
New Update
Agnipath, indian army, ie malayalam

സായുധ സേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാനും തെരുവിലെ രോഷം കുറയ്ക്കാനും സർക്കാർ ഈ വർഷം പ്രവേശനം നേടുന്നവരുടെ ഉയർന്ന പ്രായപരിധിയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു, ഇത് 21 ൽ നിന്ന് 23 ആയി ഉയർത്തി. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ ഈ ഒറ്റത്തവണ ഇളവും ഒരു പ്രശ്നമായി മാറിയേക്കാം.

Advertisment

അഗ്നിപഥ് പദ്ധതിയുടെ ആദ്യ വർഷത്തിൽ 46,000 റിക്രൂട്ട്മെന്റ് നടക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ ഇത് 2015 നുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും. രണ്ട് വർഷത്തെ സീറോ റിക്രൂട്ട്‌മെന്റിന് ശേഷം പ്രായപരിധിയിൽ ഇളവ് വരുത്തിയതിനെ തുടർന്ന് 46,000 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുമ്പോൾ കൂടുതൽ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാം. 2022ൽ ഈ സംഖ്യ ഉയർത്താൻ സർക്കാർ ഇതുവരെ സന്നദ്ധത കാണിക്കുകയോ ചെയ്തിട്ടില്ല.

ഈ വർഷം മാർച്ചിൽ പ്രതിരോധ മന്ത്രാലയം പാർലമെന്റിനു മുന്നിൽ വച്ച റിക്രൂട്ട്‌മെന്റ് ഡാറ്റ അനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടെ റിക്രൂട്ട്‌മെന്റ് റാലികളിലൂടെ ഓഫീസർ റാങ്കിന് താഴെയുള്ള സൈനികരുടെ റിക്രൂട്ട്‌മെന്റ് 2019-2020 ൽ 80,572 ആയി ഉയർന്നു. അതിനുശേഷം ഒരു റിക്രൂട്ട്‌മെന്റും നടന്നിട്ടില്ല.

2015 നും 2020 നും ഇടയിൽ, ഓരോ വർഷവും 50,000 സൈനികരെ സൈന്യം നിയമിച്ചതായി ഡാറ്റ കാണിക്കുന്നു. 2015-2016ൽ രാജ്യത്തുടനീളം 71,804 പേരെ ആർമി റിക്രൂട്ട് ചെയ്‌തിരുന്നു, ഇത് 2016-217ൽ 52,447 ആയി കുറഞ്ഞു. 2017-2018 ൽ, സൈന്യം കുറച്ച് ആളുകളെ റിക്രൂട്ട് ചെയ്തു - 50,026. 2018-2019ൽ ഇത് 53,431 റിക്രൂട്ട്‌മെന്റായി ഉയർന്നു. 2019-2020 ൽ സൈന്യം അതിന്റെ റാലികളിലൂടെ 80,572 റിക്രൂട്ട്‌മെന്റുകൾ എടുത്തതാണ് ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ്.

Advertisment

ഈ നമ്പറുകൾ സൈന്യത്തിന് മാത്രമുള്ളതാണ്, അതേസമയം ഈ വർഷത്തെ 46,000 അഗ്നിവീർ പോസ്റ്റുകൾ മൂന്ന് സേവനങ്ങൾക്കും ആയിരിക്കും.

അഗ്നിപഥ് പദ്ധതിയുടെ ആദ്യ നാല് വർഷത്തിനുള്ളിൽ മൂന്ന് സേവനങ്ങളിലേക്കുമായി 2 ലക്ഷത്തിലേറെ വരും - 202,900 അഗ്നിവീറുകൾ, അതിൽ ഏകദേശം 175,000 സൈന്യത്തിന് വേണ്ടിയുള്ളതാണെന്ന്വൃത്തങ്ങൾ പറഞ്ഞു. അടുത്ത നാല് വർഷത്തിനുള്ളിൽ മൂന്ന് സേവനങ്ങൾക്കുമായി ഓരോ വർഷവും ശരാശരി 50,000 അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യുന്നു.

2015 മുതൽ കരസേനയിലെ റിക്രൂട്ട്‌മെന്റിന്റെ 60 ശതമാനത്തിലധികം വെറും എട്ട് സംസ്ഥാനങ്ങളിൽ നിന്നു മാത്രമാണെന്നും പാർലമെന്റിനു മുന്നിൽവച്ച ഡാറ്റ കാണിക്കുന്നു. 2015 മുതലുള്ള കണക്കുകൾ പ്രകാരം, പഞ്ചാബ്, ഹരിയാന, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് 186,795 പേരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഈ വർഷങ്ങളിൽ കരസേനയിലെ ആകെ റിക്രൂട്ട്മെന്റ് 308,280 ആയിരുന്നു. മൊത്തം റിക്രൂട്ട്‌മെന്റിൽ ഈ സംസ്ഥാനങ്ങളുടെ വിഹിതം 60 ശതമാനത്തിലധികം ആയിരുന്നു.

റിക്രൂട്ട് ചെയ്യുന്നവരിൽ മുക്കാൽ ഭാഗവും ഗ്രാമങ്ങളിൽ നിന്നാണെന്നാണ് കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡാറ്റ കാണിക്കുന്നത്. ഇതാണ് പുതിയ പദ്ധതിക്കെതിരായ രോഷം ഗ്രാമങ്ങളിൽ കൂടുതൽ പ്രകടമാകുന്നത്. 2018-2019 ൽ, ഗ്രാമങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റുകൾ കരസേനയുടെ മൊത്തം ഉപഭോഗത്തിന്റെ 78.32 ശതമാനവും 2019-2020 ൽ ഈ വിഹിതം 77.20 ശതമാനവുമാണ്.

2021 ജൂലൈ മുതൽ കോവിഡ് കാരണം റിക്രൂട്ട്‌മെന്റ് റാലികൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. 2020-2021 കാലയളവിൽ സൈന്യം രാജ്യത്തുടനീളം 47 റാലികൾ നടത്തിയിരുന്നു, എന്നാൽ വീണ്ടും, കോവിഡ് പിടിമുറുക്കിയതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി റിക്രൂട്ട്‌മെന്റ് നടത്താനായില്ല.

Read More: അഗ്നിവീർ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

Indian Military

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: