/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-fi-378524.jpg)
/indian-express-malayalam/media/media_files/2025/03/13/actor-madhu-childhood-photo-1-110659.jpg)
400ൽ ഏറെ സിനിമകളിൽ അഭിനയിച്ചു. 12 സിനിമകൾ സംവിധാനം ചെയ്തു. 15 ഓളം സിനിമകൾ നിർമ്മിച്ചു. അങ്ങനെയൊരാളുടെ കുട്ടിക്കാലചിത്രമാണിത്. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ഈ പ്രതിഭയെ ആദരിച്ചു. ഇതിഹാസ താരമെന്നും മലയാള സിനിമയിലെ അതികായനെന്നുമൊക്കെ വിശേഷിപ്പിക്കാവുന്ന നടൻ മധുവിന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-1-690301.jpg)
1933 സെപ്റ്റംബർ 23ന് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായി ഗൗരീശപട്ടത്താണ് മധുവിന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു. പിന്നീട് കലാപ്രവർത്തനങ്ങളിൽ നിന്നും ഒരിടവേളയെടുത്ത് പഠനത്തിലായി ശ്രദ്ധ. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-3-780330.jpg)
പഠിച്ച് നല്ലൊരു ജോലി നേടിയെങ്കിലും ആ ചെറുപ്പക്കാരന്റെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട ആ ചെറുപ്പക്കാരൻ രണ്ടും കൽപ്പിച്ച് അധ്യാപന ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് ആ ചെറുപ്പക്കാരൻ തിരഞ്ഞെടുക്കപ്പെട്ടു. ആ ബാച്ചിലെ ഏക മലയാളിയും ഈ ചെറുപ്പക്കാരനായിരുന്നു.
/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-5-594705.jpg)
എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്ത് രാമു കാര്യാട്ടുമായി പരിചയത്തിലായി. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ആ ചെറുപ്പക്കാരൻ്റെ ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു. മാധവൻ നായർ എന്ന ആ ചെറുപ്പക്കാരൻ പിൽക്കാലത്ത് മലയാളികളുടെ മധുവായി മാറി. 1959ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്.
/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-2-441283.jpg)
പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് മധുവിന്റെയും സിനിമാപ്രവേശം. പക്ഷേ ആ പ്രതിഭകളുടെ സാന്നിധ്യത്തിൽ മധുവിന്റെ പ്രഭ മങ്ങിപ്പോയില്ല. സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ വളരെ എളുപ്പത്തിൽ തന്നെ മധു സിനിമയിൽ തന്റെ ഇടം കണ്ടെത്തി. ക്ഷുഭിത യുവാവായും പ്രണയാതുരനായ കാമുകനായും നിരാശകാമുകനായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്നു.
/indian-express-malayalam/media/media_files/2025/03/13/actor-madhu-mohanlal-mammootty-755868.jpg)
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവായത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ഒരുകാലത്ത് ആളുകൾ വിശ്വസിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/03/13/actor-madhu-mohanlal-1-922299.jpg)
ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിര നടനായി മധു മാറി.
/indian-express-malayalam/media/media_files/2025/03/13/actor-madhu-latest-photos-866335.jpg)
1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.