/indian-express-malayalam/media/media_files/uploads/2020/09/SPB-and-Ilairaja.jpg)
പ്രിയസുഹൃത്ത് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അതീവ ദുഃഖിതനാണ് സംഗീത സംവിധായകൻ ഇളയരാജ. പ്രിയപ്പെട്ട ബാലുവിന്റെ മരണവാർത്തയോട് അതിവൈകാരികമായാണ് ഇളയരാജ പ്രതികരിച്ചത്.
രോഗബാധിതനായ എസ്‌പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇളയരാജ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ഏറെ ഹൃദയഭേദകമായിരുന്നു. 'പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ' (ബാലു, ശീഘ്രം വാ...,) എന്നു പറഞ്ഞു തുടങ്ങുന്നതായിരുന്നു ആ വീഡിയോ. എസ്‌പിബിയുടെ മരണശേഷവും സമാനമായ ഒരു വീഡിയോയാണ് ഇളയരാജ പങ്കുവച്ചിരിക്കുന്നത്.
Read Also: സംഗീതലോകത്തെ അപൂര്‍വ്വസഹോദരങ്ങള്‍
"ബാലു വേഗം വരിക, ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല" എസ്‌പിബിയുടെ മരണത്തിൽ അതീവ ദുഃഖിതനായി രാജ പറഞ്ഞു. "നീ പോയി. എവിടേക്കാണ് പോയത്? ഗന്ധർവലോകത്ത് പാടാൻ പോയോ? എന്റെ ലോകം ശൂന്യമായി. ഈ ലോകത്തെ ഒന്നും എനിക്ക് തിരിയുന്നില്ല. എന്താണ് പറയേണ്ടതെന്ന് എന്നുപോലും അറിയില്ല." ഏറെ വേദനയോടെ രാജ പറഞ്ഞു.
ഇന്ന് ഉച്ചയ്‌ക്ക് 1.04 ഓടെയാണ് എസ്‌പിബിയുടെ മരണം സ്ഥിരീകരിച്ചത്. 74 വയസ്സായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ചെന്നൈ നൂങ്കംപാക്കത്തെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പരിമിത മായ സമയം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുമെങ്കിലും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
Read Also: മിസ്റ്റർ പെർഫക്ഷനിസ്റ്റ്: ‘മലരേ മൗനമാ’ റെക്കോർഡിങ് അവസാനിച്ചത് പുലർച്ചെ, ഒടുവിൽ കണ്ണുനിറഞ്ഞു
അതിനു ശേഷം ചെന്നൈയുടെ പരിസരത്തുള്ള റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ മൃതദേഹം പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us