/indian-express-malayalam/media/media_files/2025/12/03/ranveer-singh-dhurandhar-run-time-2025-12-03-18-29-54.jpg)
ബോളിവുഡ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിത്യ ധർ സംവിധാനം ചെയ്യുന്ന രൺവീർ സിംഗിന്റെ 'ധുരന്ധർ'. ചിത്രത്തിന് അടുത്തിടെ സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അനുമതി ലഭിച്ചു, കൂടാതെ 'എ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ ദൈർഘ്യവും സെൻസർ ബോർഡ് നിർദ്ദേശിച്ച കട്ടുകളുമാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിൻ്റെ ആകെ ദൈർഘ്യം 214 മിനിറ്റ് (3 മണിക്കൂർ 34 മിനിറ്റ്) ആണ്. ഇതോടെ, കഴിഞ്ഞ 17 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ ബോളിവുഡ് ചിത്രമായി 'ധുരന്ധർ' മാറി. ഇതിനുമുമ്പ് ഇത്രയും ദൈർഘ്യമുണ്ടായിരുന്ന അവസാന ചിത്രം, ഹൃതിക് റോഷനും ഐശ്വര്യ റായും അഭിനയിച്ച അശുതോഷ് ഗോവാരിക്കറിൻ്റെ ചരിത്ര സിനിമയായ 'ജോധാ അക്ബർ' ആയിരുന്നു.
Also Read: പ്രായം 50നോട് അടുക്കുന്നു; മീനയുടെ ലുക്കിനും സ്വരത്തിനും ഇന്നും ചെറുപ്പം, ചിത്രങ്ങൾ
CBFC നിർദ്ദേശിച്ച മാറ്റങ്ങൾ
- അമിതമായ അക്രമം ചിത്രീകരിച്ച ചില ദൃശ്യങ്ങൾ 'ധുരന്ധറി'ൻ്റെ തുടക്കത്തിൽ നിന്ന് ഒഴിവാക്കി.
- രണ്ടാം പകുതിയിലെ ചില ഷോട്ടുകളും ഇതേ കാരണത്താൽ നീക്കം ചെയ്യുകയും, ഒരു മന്ത്രി കഥാപാത്രത്തിൻ്റെ പേര് മാറ്റുകയും ചെയ്തു.
- ഒരു അസഭ്യ വാക്ക് മ്യൂട്ട് ചെയ്യുകയും, ലഹരി ഉപയോഗിക്കുന്ന രംഗങ്ങളിൽ ലഹരി വിരുദ്ധ മുന്നറിയിപ്പുകൾ ചേർക്കുകയും ചെയ്തു.
Also Read: ഒരാളുടെ മുഖത്തുനോക്കി അയാളെത്ര വലിയ പാപിയാണെന്ന് പറയാനാവുമോ? 'ദ് റൈഡ്' തിയേറ്ററുകളിലേക്ക്
ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ കൊല്ലപ്പെട്ട മേജർ മോഹിത് ശർമ്മയുടെ ജീവിത കഥയാണ് സിനിമയ്ക്ക് ആധാരമാക്കുന്നതെന്ന വാദമുയർത്തി അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ചിത്രത്തിൻ്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സിനിമയുടെ അണിയറപ്രവർത്തകർ മേജർ ശർമ്മയുടെ കുടുംബത്തിൽ നിന്നോ ഇന്ത്യൻ ആർമിയിൽ നിന്നോ അനുമതി തേടിയില്ലെന്നും അവർ ആരോപിച്ചു.
എന്നാൽ, മേജർ മോഹിത് ശർമ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ചിത്രമെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കുകയും, അങ്ങനെയായിരുന്നെങ്കിൽ അനുമതി ചോദിക്കുമായിരുന്നു എന്നും അറിയിക്കുകയും ചെയ്തു.
Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us