/indian-express-malayalam/media/media_files/uploads/2017/07/rana.jpg)
തെന്നിന്ത്യന്‍ നടന്‍ റാണാ ദഗ്ഗുബാട്ടി വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കായി വിദേശത്തേക്ക് പോകുന്നതായുള്ള റിപ്പോര്‍ട്ടുകൾ വന്നു തുടങ്ങിയതോടെ സംഭവത്തിൽ വിശദീകരണവുമായി റാണ തന്നെ രംഗത്തെത്തിയിരിക്കുന്നു. രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ മാത്രമേയുള്ളൂ, മറ്റെല്ലാ തരത്തിലും താൻ പൂർണ ആരോഗ്യവാനാണെന്ന് റാണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
റാണയ്‌ക്ക് വൃക്കരോഗമാണെന്നും വൃക്ക മാറ്റിവയ്‌ക്കാൻ ഉടൻ തന്നെ അദ്ദഹം വിദേശത്തേക്കു പോകുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. റാണയുടെ കുടുംബാംഗങ്ങള്‍ ആരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അസുഖത്തിനു തെളിവുകള്‍ ഉള്ളതായി കുടുംബസുഹൃത്തിനെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാന്‍ ക്രോണിക്കിളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
'കുടുംബാംഗങ്ങള്‍ ഇതുവരെ ഞങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടില്ല. പക്ഷെ, റാണയുടെ രോഗത്തിന് ശക്തമായ തെളിവുകള്‍ ഉണ്ട്. അടുത്തയാഴ്‌ച വൃക്ക മാറ്റിവയ്‌ക്കുന്നതിനായി റാണ സിംഗപ്പൂരിലേക്കോ അമേരിക്കയിലേക്കോ പോകുമെന്നാണ് അറിഞ്ഞത്. റാണയുടെ അമ്മ ലക്ഷ്‌മിയാണ് വൃക്ക ദാനം ചെയ്യുന്നത് എന്നാണ് അറിഞ്ഞത്,' കുടുംബ സുഹൃത്തിന്റെ വാക്കുകള്‍.
നാഗ ചൈതന്യയുടെ അമ്മയും റാണയുടെ അച്‌ഛന്റെ സഹോദരിയുമായ ലക്ഷ്‌മിയാണ് റാണയക്ക് വൃക്ക ദാനം ചെയ്യുന്നത് എന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
റാണയുടെ വൃക്കരോഗം പാരമ്പര്യമാണെന്നും അദ്ദേഹത്തിന്റെ സിനിമാ ജീവിതരീതിയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും റാണയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം റാണയുടെ അച്‌ഛനുമായി അടുപ്പമുള്ളവര്‍ ഈ വാര്‍ത്ത നിഷേധിച്ചു. റാണ എങ്ങോട്ടും പോകുന്നില്ലെന്നും, അടുത്ത ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ തുടങ്ങുമെന്നും പറയുന്നു. ഏറ്റവും ഒടുവിൽ റാണ തന്നെ വാർത്ത നിഷേധിച്ച് രംഗത്തെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us