scorecardresearch

ധ്യാനിന്റെ 'ജെയിലറി'ന് ചെക്ക് വച്ച് രജനികാന്ത്

രജനികാന്ത് ചിത്രം 'ജെയിലർ' മറ്റൊരു പേരിൽ മലയാളത്തിൽ റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥനയുമായി സംവിധായകൻ സക്കീർ മഠത്തിൽ

രജനികാന്ത് ചിത്രം 'ജെയിലർ' മറ്റൊരു പേരിൽ മലയാളത്തിൽ റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥനയുമായി സംവിധായകൻ സക്കീർ മഠത്തിൽ

author-image
Anandu Suresh
New Update
Jailer| Rajinikanth | Dhyan Sreenivasan

രജ്‌നികാന്ത് ചിത്രം ജെയിലറിന്റെ സമാനമായ പേരിൽ ഒരു മലയാള ചിത്രവും

സിനിമ മേഖലയ്ക്ക് തന്നെ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ചിത്രങ്ങൾ റിലീസാകുന്ന മാസമാണ് ആഗസ്റ്റ്. രജനികാന്ത്, മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രം 'ജെയിലർ,' അക്ഷയ് കുമാറിന്റെ 'ഒഎംജി 2,' ദുൽഖർ സൽമാന്റെ 'കിങ്ങ് ഓഫ് കൊത്ത' അങ്ങനെ നീളുന്നു ലിസ്റ്റ്.

Advertisment

2023 ആഗസ്റ്റ് 10 ന് റിലീസിനെത്തുന്ന രജനികാന്ത് ചിത്രം 'ജെയിലറി'ലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. നെൽസൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. സൺ പിക്‌ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്റോഫ്, ശിവ രാജ്കുമാർ, രമ്യ കൃഷ്ണ, തമന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

എന്നാൽ ചിത്രത്തിന്റെ ടൈറ്റിലുമായ ബന്ധപ്പെട്ട് ഒരു വിവാദം പൊങ്ങി വന്നിരിക്കുകയാണ്. സക്കീർ മഠത്തിലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രത്തിന്റെ പേരും ജെയിലറെന്നു തന്നെയാണ്. തമിഴ് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്നതിന് വളരെ മുൻപ് തന്നെ തന്റെ ചിത്രത്തിന് ജെയിലറെന്ന നാമം നൽകിയിരുന്നെന്നാണ് സക്കീർ പറയുന്നത്. 2021ൽ ഫിലിം ചേമ്പേഴ്സ് ഓഫ് കോമേഴ്സിൽ ജെയിലർ എന്ന പേര് രജിസ്റ്റർ ചെയ്തിരുന്നതായി അദ്ദേഹം അവകാശപ്പെടുന്നു. രജ്നികാന്ത് ചിത്രം മലയാളത്തിൽ റിലീസ് ചെയ്യുമ്പോൾ മറ്റൊരു പേരിലേക്ക് മാറ്റാനാകുമോയെന്ന് സൺ പിക്ച്ചേഴ്സിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് സക്കീർ. പക്ഷെ നിർമാതാക്കൾ ഈ അഭ്യർത്ഥന നിരസിച്ചെന്നും ഇപ്പോഴുള്ള പേരുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നുമാണ് പുറത്തു വന്ന റിപ്പോർട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സൺ പിക്‌ച്ചേഴ്സ് മദ്രാസ് ഹൈ കോടതിയെ സമീപ്പിച്ചിരിക്കുകയാണ്.

Advertisment

"തമിഴ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ അഭിഭാഷകൻ വഴി ഞങ്ങൾ സൺ പിക്‌ച്ചേഴ്സിന് കത്ത് അയച്ചിരുന്നു. കേരളത്തിൽ റിലീസിനെത്തുന്ന പതിപ്പിന് വ്യത്യസ്തമായ പേര് നൽകാമോയെന്നാണ് ഞങ്ങൾ കത്തിലൂടെ ആവശ്യപ്പെട്ടത്. കത്തിന്റെ കോപ്പി സൂപ്പർ സ്റ്റാർ രജനികാന്തിനും സൗത്ത് ഇന്ത്യ ഫിലിം ചേമ്പേഴ്സ് ഓഫ് കൊമേഴ്സിനും അയച്ചു. മോഹൻലാൽ, വിനായകൻ തുടങ്ങിയ മലയാള താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നത് കൊണ്ടു തന്നെ ഇത് ഞങ്ങളുടെ ചിത്രത്തിന്റെ മൂല്യം കുറയ്ക്കുമെന്നതായിരുന്നു പ്രധാന പ്രശ്നമായി പറഞ്ഞത്. സൺ പിക്‌ച്ചേഴ്സ് എന്നു പറയുന്നത് ഒരു വലിയ സ്ഥാപനമാണെന്നും ഈ അവസരത്തിൽ പേര് മാറ്റുന്നത് പ്രായോഗികമല്ലെന്നും ഒരാഴ്ച്ചയ്ക്ക് ശേഷം അയച്ച മറുപടി മെയിലിൽ അവർ പറഞ്ഞു. അവരുടെ തീരുമാനങ്ങൾ വകവയ്ക്കാതെ ചിത്രത്തിന്റെ റിലീസുമായി ഞങ്ങൾ നീങ്ങിയപ്പോഴാണ് മദ്രാസ് ഹൈ കോടതിയിൽ സൺ പിക്‌ച്ചേഴ്സ് പെറ്റീഷൻ ഫയൽ ചെയ്തതായി അഭിഭാഷകൻ അറിയിച്ചത്. ഈ ടൈറ്റിലിൽ നിന്ന് ഞങ്ങൾ പിന്മാറണമെന്നാണ് അവരുടെ ആവശ്യം," സംവിധായകൻ സക്കീർ ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

"വളരെ ആഗ്രഹത്തോടെ എടുത്തൊരു ചിത്രമാണിത്. അതിനൊപ്പം ലോണുകളുമെടുത്തിട്ടുണ്ട്. സൺ പിക്‌ച്ചേഴ്സിന്റെ അത്രയും വലിയ ആളല്ല ഞാൻ. അവർ നിയമപരമായി നീങ്ങിയപ്പോൾ എനിക്കും വേറെ വഴിയില്ലായിരുന്നു, അങ്ങനെയാണ് ഞാനും കൗണ്ടർ കേസ് കൊടുത്തത്. ആഗസ്റ്റ് രണ്ടാം തീയതിയാണ് ഹിയറിങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കെഎഫ്സിസിയുമായുള്ള രജിസ്റ്ററേഷനും ഞങ്ങൾ പുതുക്കിയിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ചിത്രത്തിന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് കെഎഫ്സിസി ഉറപ്പു നൽകിയതായി സക്കീർ പറയുന്നു. "കെഎഫ്സിസിയിൽ പേര് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ എസ്ഐഎഫ്സിസിയിലേക്ക് ഒരു സന്ദേശം പോകും, ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് ഇത് പിന്തുടരുന്നത്. എന്നാൽ ഞങ്ങളുടെ രജിസ്റ്റട്രേഷനു മാത്രം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല." നിർമാതാക്കളുടെ സംഘടനകളും പിന്തുണ അറിയിച്ചതായി സക്കീർ പറഞ്ഞു.

തങ്ങൾ ക്ലിയറൻസ് നൽകിയതു കൊണ്ട് തന്നെ ചിത്രം ഒരു വിധത്തിലുള്ള ബുദ്ധിമുുട്ടകളും നേരിടില്ലെന്ന് കെഎഫ്സിസി പ്രസിഡന്റ് സുരേഷ് കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. എന്നാൽ രജനികാന്ത് ചിത്രം അതേ പേരിൽ കേരളത്തിൽ റിലീസിനെത്തിയാൽ ധ്യാൻ ചിത്രത്തിന് അതു ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

New Release Rajanikanth Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: