/indian-express-malayalam/media/media_files/uploads/2017/08/priyanka-chopracats.jpg)
ന്യൂഡൽഹി: ത്രിവർണ പതാകയുടെ നിറത്തിലുള്ള ദുപ്പട്ട അണിഞ്ഞ സിനിമാ താരം പ്രിയങ്ക ചോപ്രയ്ക്ക് എതിരെ സമൂഹമാധ്യമത്തിൽ പ്രതിഷേധം. സ്വാതന്ത്ര്യദിനത്തിൽ താരം ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദത്തിന് കാരണമായത്. ദേശീയ പതാകയെ അപമാനിച്ചതിന് താരം മാപ്പു പറയണമെന്നാണ് ആവശ്യം.
ഇത് ദുപ്പട്ടയല്ലെന്നും ദേശീയപതാകയാണെന്നും ചിലര്‍ വാദിച്ചു. ദേശീയപതാകയോട് അനാദരവ് കാണിച്ച പ്രിയങ്ക മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയങ്ക ധരിച്ചത് ദേശീയ പതാകയല്ലെന്നും ത്രിവര്‍ണമുളള ദുപ്പട്ടയാണെന്നും പ്രിയങ്കയുടെ ആരാധകര്‍ വാദിച്ചു. അശോകചക്രം ഇല്ലാത്ത ത്രിവര്‍ണം എങ്ങനെ ദേശീയ പതാകയാകുമെന്നും ഇവര്‍ ചോദിച്ചു.
എന്നാല്‍ പരമ്പരാഗതമായ വസ്ത്രം ആയിരുന്നു പ്രിയങ്ക ധരിക്കേണ്ടിയിരുന്നതെന്നും വിമര്‍ശകര്‍ പറഞ്ഞു. പ്രിയങ്ക തിരികെ യുഎസിലേക്ക് മടങ്ങി പോകണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. നേരത്തേയും പ്രിയങ്കയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം നടന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മാസങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക നടത്തിയ കൂടിക്കാഴ്ച്ചയും വിമര്‍ശകര്‍ ഏറ്റെടുത്തിരുന്നു. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതിലായിരുന്നു ചിലര്‍ക്ക് അമര്‍ഷം. പ്രധാന മന്ത്രിക്ക് മുമ്പില്‍ കാലുകളുടെ നഗ്നത പുറത്തുകാട്ടി ഇന്ത്യന്‍ സംസ്‌കാരത്തിന് തന്നെ മോശം വരുത്തിവെച്ചുവെന്നായി ചിലര്‍. അവിടന്നും വിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കാന്‍ എവിടുന്ന് കിട്ടി ധൈര്യം എന്ന് വരെ ആരാധകര്‍ തുറന്നടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us