scorecardresearch

'ആ ചിരി കണ്ട് നിവിന്‍ അത്ര പാവമാണെന്ന് കരുതണ്ട'; നിവിന്‍ പോളിയെ കുറിച്ച് പ്രിയ ആനന്ദ്

റോഷന്‍ ആന്‍ഡ്രൂസിനെ പോലെ കഴിവുള്ള സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് പ്രിയ പറയുന്നു

റോഷന്‍ ആന്‍ഡ്രൂസിനെ പോലെ കഴിവുള്ള സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് പ്രിയ പറയുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ആ ചിരി കണ്ട് നിവിന്‍ അത്ര പാവമാണെന്ന് കരുതണ്ട'; നിവിന്‍ പോളിയെ കുറിച്ച് പ്രിയ ആനന്ദ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒരുമിക്കുന്ന കായംകുളം കൊച്ചുണ്ണി. ഇതിഹാസ കഥാപാത്രമായി നിവിന്‍ എത്തുന്ന ചിത്രത്തെ കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

Advertisment

തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ചിത്രത്തെ കുറിച്ചു മനസു തുറക്കുകയാണ് പ്രിയ. റോഷന്‍ ആന്‍ഡ്രൂസിനെ പോലെ കഴിവുള്ള സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് പ്രിയ പറയുന്നു. അതുപോലെ തന്നെ മോഹന്‍ലാലിനും നിവിന്‍ പോളിക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനേയും പ്രിയ അഭിമാനമായി കാണുന്നു.

ഈ വര്‍ഷം പുറത്തിറങ്ങുന്ന തന്റെ ഏറ്റവും വലിയ ചിത്രമായാണ് പ്രിയ കായംകുളം കൊച്ചുണ്ണിയെ കാണുന്നത്. നായകന്‍ നിവിന്‍ പോളിയെ കുറിച്ചും പ്രിയ്ക്ക് ചിലത് പറയാനുണ്ട്.

'വളരെ സത്യസന്ധമായ ചിരിയാണ് നിവിന്റേത് എന്നാല്‍ അതു കണ്ടിട്ട് ആള്‍ അത്രപാവമാണെന്നൊന്നും നിങ്ങള്‍ വിചാരിക്കരുത്. നേരം എന്ന ചിത്രം തൊട്ടുതന്നെ എനിക്ക് വളരെ ഇഷ്ടമാണ് അദ്ദേഹത്തെ.' പ്രിയ പറയുന്നു.

Advertisment

നല്ലവനായ കള്ളനായിരുന്ന കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അയാളുടെ ജീവിതത്തില്‍ സ്വാധീന ശക്തിയായിരുന്ന ജാനകി എന്ന സ്ത്രീകഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. 1966 ല്‍ പുറത്തിറങ്ങിയ, ഇതേ കഥ പറയുന്ന ചി്ത്രത്തില്‍ സുകുമാരി അവതരിപ്പിച്ച കഥാപാത്രത്തെ മാതൃകയാക്കിയാണ് പ്രിയ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നത്.

അതേസമയം, ഈ കഥകളെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിച്ചവ തന്നെയാണെന്നും അതിനാല്‍ തന്നെ ഒരുപാട് പ്രയത്നിക്കേണ്ടതായി വരില്ലെന്നും താരം പറയുന്നു.

Nivin Pauly Priya Anand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: