/indian-express-malayalam/media/media_files/mohanlal-at-wayanad-fi.jpg)
/indian-express-malayalam/media/media_files/mohanlal-at-wayanad.jpg)
വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, പുഞ്ചിരിവട്ടം പ്രദേശങ്ങൾ ശനിയാഴ്ച രാവിലെ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സന്ദർശിച്ചു. കോഴിക്കോട്ടുനിന്ന് റോഡുമാർഗമാണ് മോഹൻലാൽ വയനാട്ടിലെത്തിയത്. ആദ്യം മോഹൻലാൽ എത്തിയത് മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാമ്പിലാണ്. സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളും സന്ദർശിച്ചു. സംവിധായകൻ മേജർ രവിയും മോഹൻലാലിന് ഒപ്പമുണ്ടായിരുന്നു.
/indian-express-malayalam/media/media_files/mohanlal-at-wayanad-2.jpg)
ദുരന്തത്തിൽ സർവം നഷ്ടപ്പെട്ട മനുഷ്യരോട് സംസാരിച്ചും അവർക്ക് ആശ്വാസം പകർന്നുമാണ് മോഹൻലാൽ മടങ്ങിയത്. "എല്ലാവരും വന്നിട്ട് എല്ലാം കണ്ടിട്ട് പോകും, അവസാനം ഞങ്ങൾ ഒറ്റയ്ക്ക് ആകും," എന്ന് സങ്കടപ്പെട്ട പ്രദേശവാസിയോട് "ഒരിക്കലും ഒറ്റക്കാവില്ല എന്ന് ഉറപ്പ് തരാനാണ് ഞാനിവിടെ നേരിൽ വന്നത്," എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
/indian-express-malayalam/media/media_files/mohanlal-at-wayanad-3.jpg)
ദുരന്തഭൂമിയിലേത് സങ്കടകരമായ കാഴ്ചകളെന്നും മേപ്പാടിയുടെ മുകളിൽ എത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസിലായതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ആർമി, നേവി, എയർഫോഴ്സ്, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവർ നടത്തിയത് സ്തുത്യർഹമായ സേവനമാണെന്നും രക്ഷാപ്രവർത്തകരെ മനസുകൊണ്ട് നമസ്കരിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/mohanlal-at-wayanad-4.jpg)
തന്റെ അച്ഛനമ്മാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ മൂന്നുകോടി രൂപ നൽകുമെന്നും മോഹൻലാൽ അറിയിച്ചു. വിശ്വശാന്തി ഫൗണ്ടേഷൻ മുൻകൈയെടുത്ത് മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിക്കുമെന്നും മോഹൻലാൽ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
/indian-express-malayalam/media/media_files/mohanlal-at-wayanad-1.jpg)
മോഹൻലാൽ ലെഫ്റ്റനന്റ് കേണലായിട്ടുള്ള 122 ഇൻഫെന്ററി ബറ്റാലിയനാണ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. കഴിഞ്ഞ 16 വർഷമായി 122 ബറ്റാലിയന്റെ ഭാഗമാണ് മോഹൻലാൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us