scorecardresearch

റിലീസിന് മുൻപേ 3 ദേശീയ പുരസ്കാരങ്ങൾ; എന്നിട്ടും ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു

കോമഡിയും ചരിത്രവും ഇമോഷണൽ ചിത്രങ്ങളുമെല്ലാം ഒരുപോലെ മലയാള സിനിമയ്ക്ക് നൽകിയ മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്നു ആ ചിത്രം. പക്ഷേ, ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടും ആ ചിത്രം ബോക്സ് ഓഫീസിൽ പരാജയം നേരിടുകയായിരുന്നു

കോമഡിയും ചരിത്രവും ഇമോഷണൽ ചിത്രങ്ങളുമെല്ലാം ഒരുപോലെ മലയാള സിനിമയ്ക്ക് നൽകിയ മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്നു ആ ചിത്രം. പക്ഷേ, ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടും ആ ചിത്രം ബോക്സ് ഓഫീസിൽ പരാജയം നേരിടുകയായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Priyadarshan

മോഹൻലാലും പ്രിയദർശനും വീണ്ടും ഒരു ചരിത്ര സിനിമയ്ക്കായി കൈകോർക്കുന്നു എന്ന് കേട്ടപ്പോൾ മുതൽ സിനിമാലോകത്ത് വലിയ പ്രതീക്ഷകളായിരുന്നു. 'കാലാപാനി' പോലൊരു ദൃശ്യവിസ്മയം സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്ന് മറ്റൊരു ഇതിഹാസ ചിത്രം ആരാധകർ സ്വപ്നം കണ്ടു.

Advertisment

Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം

ബോയിംഗ് ബോയിംഗ്, കിലുക്കം, ചിത്രം തുടങ്ങിയ കോമഡി ഹിറ്റുകൾ മാത്രമല്ല, താളവട്ടം, മിന്നാരം തുടങ്ങിയ വൈകാരിക ചിത്രങ്ങളും ആര്യൻ, അഭിമന്യു പോലുള്ള ക്രൈം ഡ്രാമകളും ഒപ്പത്തിനൊപ്പം സമ്മാനിച്ചവരാണ് ഇവർ. അതിനാൽ തന്നെ 'ഒപ്പ'ത്തിന് ശേഷം ഇവർ വീണ്ടും ഒന്നിക്കുന്ന 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷകൾ വാനോളമുയർന്നിരുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികപ്പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറഞ്ഞത്.

Also Read: അച്ഛനും അമ്മയും ചേട്ടനും പിന്നെ ഞാനും; കുടുംബചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ തുടങ്ങി വൻതാരനിര തന്നെ അണിനിരന്നു. സാബു സിറിൾ, തിരു, സിദ്ധാർത്ഥ് പ്രിയദർശൻ തുടങ്ങിയ പ്രതിഭകൾ സാങ്കേതിക വിഭാഗവും കൈകാര്യം ചെയ്തു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ നേടി ചരിത്രം കുറിച്ചു.

Also Read: ബോളിവുഡ് താരറാണിമാർ ഒരേ ഫ്രെയിമിൽ; വൈറലായി ചിത്രം

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം 2021 ഡിസംബർ 2-ന് വലിയ ആഘോഷങ്ങളോടെയാണ് ചിത്രം തിയേറ്ററിലെത്തിയത്. റിലീസിന് മുൻപേ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നു. ആദ്യദിനം 6.37 കോടി രൂപയോളം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നേടി. എന്നാൽ, തൊട്ടുപിന്നാലെ ചിത്രം സമ്മിശ്ര പ്രതികരണങ്ങളും നെഗറ്റീവ് റിവ്യൂകളും നേരിട്ടു.

ഏകദേശം 100 കോടി രൂപ ചിലവിൽ നിർമ്മിച്ച, അക്കാലത്തെ ഏറ്റവും ചെലവേറിയ ഈ മലയാള ചിത്രം ലോകമെമ്പാടുനിന്നുമായി ഏകദേശം 45.4 കോടി രൂപ മാത്രമാണ് നേടിയത്. പഴയ ചരിത്ര സിനിമയായ 'കാലാപാനി' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നെങ്കിൽ, 'മരക്കാർ' മോഹൻലാലിന്റെ കടുത്ത ആരാധകരെപ്പോലും നിരാശപ്പെടുത്തി.

എങ്കിലും പ്രിയദർശനും മോഹൻലാലും തമ്മിലുള്ള ആത്മബന്ധത്തിന് ഇതൊന്നും തടസ്സമായില്ല. പ്രിയദർശന്റെ നൂറാമത്തെ ചിത്രത്തിലൂടെ ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. ഇതിന് ശേഷം താൻ സിനിമാരംഗത്ത് നിന്ന് വിരമിച്ചേക്കാം എന്ന സൂചനയും പ്രിയദർശൻ മുൻപ് നൽകിയിട്ടുണ്ട്.

Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!

Mohanlal Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: