/indian-express-malayalam/media/media_files/uploads/2022/03/Mammootty.jpg)
മലയാള സിനിമയെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും ഭാഷയുടെയും ദേശത്തിന്റെയും അതിർത്തികൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കിയതിലുമൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയൊരു പങ്കുണ്ട്. മലയാളസിനിമയ്ക്ക് സമീപകാലത്ത് വന്ന മാറ്റത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"മലയാളസിനിമയുടെ ഏറ്റവും വലിയ നേട്ടമെന്നു പറഞ്ഞാൽ മലയാളികൾ അല്ലാത്തവർ, ലോകമെമ്പാടുമുള്ള ആളുകൾ മലയാള സിനിമ കണ്ടുതുടങ്ങുന്നു എന്നതാണ്. അത് സന്തോഷകരമായ കാര്യമാണ്. ഇനി അമേരിക്കയിൽ കൂടിയൊക്കെ പോവുമ്പോൾ ഹായ് മമ്മൂട്ടി എന്നൊക്കെ വിളിക്കുന്നവര്‍ ഉണ്ടാകും. അങ്ങനെ ആലോചിക്കാൻ കൂടി വയ്യ ഇപ്പോൾ," മമ്മൂട്ടി പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
"നമ്മുടെ മുന്നിലേക്ക് സിനിമയുടെ വലിയൊരു പ്രേക്ഷകലോകം തുറന്നു കിട്ടുകയെന്നു പറയുമ്പോൾ അതിന്റെ ആവേശം വലുതാണ്. അത് വലിയ രീതിയിൽ ക്രിയേറ്റിവിറ്റി ഉണ്ടാക്കും," മമ്മൂട്ടി കൂട്ടിച്ചേർത്തു. കോവിഡിനു ശേഷം പുത്തൻ ഉണർവ്വോട് കൂടി സിനിമകൾ വരുന്നതിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി- അമൽ നീരദ് ടീമിന്റെ 'ഭീഷ്മപർവ്വം' മാർച്ച് മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. വലിയ താരനിരയുള്ള ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മപര്‍വ്വം'. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us