/indian-express-malayalam/media/media_files/uploads/2022/08/Kareena-Kapoor-Pataudi-Palace.jpg)
'വീർസാറാ', 'മംഗൾ പാണ്ഡ,' 'രംഗ് ദേ ബസന്തി,' 'ഗാന്ധി മൈ ഫാദർ,' 'ഈറ്റ്, പ്രേ, ലവ്' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭ്രപാളികളിൽ മിന്നി മറഞ്ഞുപോയ കൊട്ടാരം, പട്ടോഡി പാലസ്. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുടുംബവീട്. എത്രയോ തലമുറകളുടെ കഥകൾ പറയാനുള്ള പട്ടോഡി പാലസ് ഇന്ന് സെയ്ഫിന്റെയും അമ്മ ഷര്‍മിള ടാഗോറിന്റെയും ഉടമസ്ഥതയിലാണ് ഉള്ളത്. സെയ്ഫിന്റെയും കരീനയുടെയും വിവാഹത്തിനും തൈമൂർ അലി ഖാന്റെ ആദ്യ പിറന്നാളിനുമൊക്കെ വേദിയായത് പട്ടോഡി പാലസ് ആയിരുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ സെയ്ഫിന്റെയും കരീനയുടെയും വെക്കേഷൻ ഹോമാണ് പട്ടോഡി പാലസ് ഇപ്പോൾ.
സിനിമതിരക്കുകളിൽ നിന്നും ഇടയ്ക്ക് പട്ടോഡി പാലസിൽ അവധിക്കാലം ആഘോഷിക്കാനായി സെയ്ഫും കരീനയും ഓടിയെത്തുന്നു. ഇപ്പോഴിതാ, അടുത്തിടെ പട്ടോഡി പാലസിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് കരീന കപൂർ.
ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പട്ടോഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1900 കളിൽ സെയ്ഫിന്റെ മുത്തച്ഛൻ ഇഫ്തിഖർ അലി ഖാനാണ് പട്ടോഡി പാലസ് പണികഴിപ്പിച്ചത്. ഇബ്രാഹിം കോഠി എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. റോബർട്ട് ടോർ റസ്സൽ ആണ് കൊളോണിയൽ ശൈലിയിലുള്ള ഈ കൊട്ടാരത്തിന്റെ ശില്പി.
/indian-express-malayalam/media/media_files/uploads/2022/08/Pataudi-Palace-2.jpg)
/indian-express-malayalam/media/media_files/uploads/2022/08/Pataudi-Palace-3.jpg)
/indian-express-malayalam/media/media_files/uploads/2022/08/Pataudi-Palace-1.jpg)
/indian-express-malayalam/media/media_files/uploads/2022/08/Pataudi-Palace-4.jpg)
/indian-express-malayalam/media/media_files/uploads/2022/08/image-13.png)
2005 മുതൽ 2014 വരെ ഒരു ഹെറിറ്റേജ് ഹോട്ടലിന് പാട്ടത്തിന് നൽകിയ പട്ടോഡി പാലസ് 2014 ൽ സെയ്ഫ് പുതുക്കി പണിതിരുന്നു. 150 മുറികളും ഏഴ് ഡ്രസ്സിംഗ് റൂമുകളും ഏഴ് ബാത്ത് റൂമുകളും ഏഴ് ബില്യാർഡ് റൂമുകളും വലിയ ഡ്രോയിംഗ് റൂമുകളും ഡൈനിംഗ് റൂമുകളും ഇവിടെയുണ്ടെന്നാണ് കണക്കുകൾ.
5000 കോടിയാണ് 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരത്തിന്റെയും പട്ടൗഡി കൊട്ടാരത്തിന്റെ കീഴിലുള്ള സ്വത്തുവകകളുടെയും മതിപ്പുവില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us