/indian-express-malayalam/media/media_files/2025/11/08/gouri-g-kishan-2025-11-08-11-56-53.jpg)
വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ട മറുപടി നൽകുന്ന നടി ഗൗരി കിഷന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഗൗരി. ബോഡി ഷേമിംഗിനെതിരെ ശക്തമായ നിലപാടു കൈകൊണ്ടു ഗൗരിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ
ഇപ്പോഴിതാ, നടന്ന സംഭവങ്ങൾ വിശദമാക്കി കൊണ്ട് ഔഫീഷ്യൽ സ്റ്റേറ്റ്മെന്റ് പങ്കുവച്ചിരിക്കുകയാണ് ഗൗരി.
ഗൗരിയുടെ ഔദ്യോഗിക പ്രസ്താവനയുടെ പൂർണരൂപം
ആഴ്ച ആദ്യം നടന്ന ഒരു പത്രസമ്മേളനത്തിനിടെ, എനിക്കും ഒരു യൂട്യൂബ് വ്ലോഗറിനും ഇടയിൽ അപ്രതീക്ഷിതമായി ഒരു സംവാദം നടക്കുകയും അത് അൽപ്പം കടുപ്പമേറിയതായി മാറുകയും ചെയ്തു. ഇതിന് പിന്നിലെ വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അതുവഴി കലാകാരന്മാരും മാധ്യമങ്ങളും തമ്മിൽ ഉണ്ടാവേണ്ട ബന്ധം എങ്ങനെയുള്ളതായിരിക്കണമെന്ന് നമുക്ക് ഒരുമിച്ച് ആലോചിക്കാം.
ഞാനൊരു പബ്ലിക് ഫിഗർ ആണെന്ന നിലയിൽ, ചോദ്യം ചെയ്യലുകൾ നേരിടേണ്ടത് എൻ്റെ ജോലിയുടെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ശരീരത്തെയോ രൂപത്തെയോ ലക്ഷ്യമിട്ടുള്ള അഭിപ്രായങ്ങളോ ചോദ്യങ്ങളോ — നേരിട്ടായാലും അല്ലാതെയായാലും — ഒരു സാഹചര്യത്തിലും ഉചിതമല്ല. ഞാൻ അവിടെയെത്തിയത് സിനിമയെ കുറിച്ച് സംസാരിക്കാനാണ്, അത്തരം ചോദ്യങ്ങളാണ് എന്നോട് ചോദിക്കേണ്ടിയിരുന്നത്. ഇതേ രീതിയിലുള്ളതും ഇതേ ആക്രമണോത്സുകതയോടെയുമുള്ള ചോദ്യങ്ങൾ ഒരു നടനോട് അവർ ചോദിക്കുമോ എന്ന് ചിന്തിക്കാതിരിക്കാൻ എനിക്ക് കഴിയില്ല.
Also Read: ഗബ്രിയുടെ പെങ്ങളുടെ മധുരംവെപ്പിൽ താരമായി ജാസ്മിന്‍; ഫോട്ടോ
പ്രയാസകരമായ ആ സാഹചര്യത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇത് എനിക്ക് വേണ്ടി മാത്രമല്ല, സമാനമായ അനുഭവം നേരിട്ട ഏതൊരാൾക്കും വേണ്ടിയുള്ളതായിരുന്നു. തമാശയുടെ രൂപത്തിൽ ബോഡി ഷേമിംഗ് സാധാരണവൽക്കരിക്കുകയും യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യമാനദണ്ഡങ്ങൾ നിലനിർത്തുകയും ചെയ്യുന്നത് പുതിയ കാര്യമല്ല, ഇന്നും ഇത് വ്യാപകമായി നിലനിൽക്കുന്നു. ഇത്തരത്തിൽ അനുഭവം നേരിട്ട ആർക്കും ഇത് ഒരു ഓർമ്മപ്പെടുത്തലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു — നമുക്ക് സംസാരിക്കാൻ അവകാശമുണ്ട്. നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാനും, തെറ്റ് സംഭവിച്ചാൽ ചോദ്യം ചെയ്യാനും, ഈ ദുഷിച്ച പ്രവണത അവസാനിപ്പിക്കാൻ പ്രവർത്തിക്കാനും നമുക്ക് അവകാശമുണ്ട്.
ഒരുകാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു — ഇതൊരു വ്യക്തിയെ ലക്ഷ്യമിടാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമല്ല. കൂടുതൽ സഹാനുഭൂതിയോടെയും, സംവേദനക്ഷമതയോടെയും, പരസ്പര ബഹുമാനത്തോടെയും മുന്നോട്ട് പോകാൻ നമുക്ക് ശ്രമിക്കാം.
Also Read: 'അതൊന്നും എന്റെ സമ്മതത്തോടെയല്ല, ഒരുപാട് തട്ടിപ്പ് നടക്കുന്ന കാലമാണ്;' മുന്നറിയിപ്പുമായി സംയുക്ത വർമ
എനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ചെന്നൈ പ്രസ് ക്ലബ്ബ്, അമ്മ അസോസിയേഷൻ, സൗത്ത് ഇന്ത്യ നാഡിഗർ സംഗം എന്നിവരുടെ പിന്തുണയ്ര്രും നന്ദി. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇൻഡസ്ട്രിയിലെ എല്ലാവർക്കും — എൻ്റെ സമകാലികർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ — നന്ദി.
സ്നേഹത്തോടെ, ഗൗരി.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us