scorecardresearch

പഠനത്തിലും മിടുക്കി തന്നെ; സ്വപ്നങ്ങളെ കയ്യെത്തി തൊട്ട് എസ്തർ

'ഒരിക്കലും സ്വപ്നം കാണാത്തവരേക്കാൾ നല്ലത് സ്വപ്നം കാണുന്ന 'വിഡ്ഢികൾ' ആകുന്നതാണ്' ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ സന്തോഷം പങ്കിട്ട് എസ്തർ 

'ഒരിക്കലും സ്വപ്നം കാണാത്തവരേക്കാൾ നല്ലത് സ്വപ്നം കാണുന്ന 'വിഡ്ഢികൾ' ആകുന്നതാണ്' ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ സന്തോഷം പങ്കിട്ട് എസ്തർ 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Esther Anil

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കി നടി എസ്തർ അനിൽ. എസ്തർ തന്നെയാണ് സുദീർഘമായ ഒരു കുറിപ്പിനൊപ്പം ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താൻ ഞാൻ ചിന്തിച്ചിട്ടുപോലുമില്ലാത്ത രീതിയിൽ ലണ്ടനിലെ പഠനം തന്നെ പരുവപ്പെടുത്തി എന്നാണ് എസ്തർ പറയുന്നത്. 

Advertisment

എസ്തറിന്റെ കുറിപ്പിന്റെ പൂർണരൂപം

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് അച്ഛൻ എന്നെ വിളിക്കുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (LSE) പഠിക്കുന്ന ഒരു പെൺകുട്ടിയുടെ അച്ഛനെ കണ്ടുമുട്ടിയ കാര്യം അദ്ദേഹം എന്നോട് പറഞ്ഞു. എന്നെങ്കിലും എനിക്കും അവിടെ അപേക്ഷിക്കാൻ കഴിഞ്ഞേക്കുമെന്നും, ആ പെൺകുട്ടിയുമായി ഒന്ന് സംസാരിക്കുന്നത് നന്നായിരിക്കുമെന്നും അച്ഛൻ പറഞ്ഞു.

സത്യം പറഞ്ഞാൽ, "അച്ഛൻ തമാശ പറയുകയാണോ?" എന്നാണ് എനിക്ക് അന്ന് തോന്നിയത്. നമുക്ക് ചിന്തിക്കാവുന്നതിലും എത്രയോ ഉയരത്തിലുള്ള ഒന്നായിരുന്നു അത്. അന്ന് എനിക്ക് അങ്ങനെയൊരു സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല. ഞാൻ പുറത്തു പറഞ്ഞില്ലെങ്കിലും, "എന്റെ അച്ഛൻ എന്ത് വിഡ്ഢിയാണ്, നടക്കാത്ത കാര്യമാണല്ലോ അദ്ദേഹം സ്വപ്നം കാണുന്നത്" എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

Also Read: ഗോകുലും കാളിദാസും മീനാക്ഷിയും; വൈറലായി സമ്മർ ഇൻ ബത്‌ലഹേം ന്യൂജെൻ പോസ്റ്റർ, മോനായി ഇല്ലാതെ എന്ത് ബത്‌ലഹേം എന്ന് ആരാധകർ

എന്നാൽ ഇന്ന്, അതേ അച്ഛന്റെ മകൾ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന് മുന്നിൽ നിൽക്കുന്നു—ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കി.

ജീവിതത്തിൽ ഒട്ടേറെ വിസ്മയങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്!

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ എനിക്ക് അഡ്മിഷൻ കിട്ടിയ വിവരം ആദ്യം ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നില്ല. കാരണം അവർക്ക് അത് താങ്ങാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ രണ്ട് സഹോദരന്മാരും അന്ന് സ്റ്റുഡന്റ് ലോണിലായിരുന്നു പഠിച്ചിരുന്നത്. എന്റെ കയ്യിലും അത്രയും പണമില്ലായിരുന്നു. ഗ്രാന്റുകളോ സഹായമോ ലഭിച്ചാൽ പോലും അതൊരു വലിയ സാമ്പത്തിക ബാധ്യത തന്നെയായിരുന്നു.

പക്ഷേ അവർ എന്നോട് പറഞ്ഞത് ഇത്രമാത്രം: "നിനക്ക് ഇത് എത്രത്തോളം വേണമെന്ന് ഞങ്ങൾക്ക് അറിയാം. പണം എങ്ങനെയെങ്കിലും വരും. നീ പോകുന്നു, അത്രതന്നെ."

Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര

എന്റെ മാതാപിതാക്കൾക്കും കുറവുകളുണ്ട്, ഇടയ്ക്കൊക്കെ ഞാൻ അത് ചൂണ്ടിക്കാണിക്കാറുമുണ്ട്. എന്നാൽ എനിക്ക് ഒരിക്കലും അവഗണിക്കാനാവാത്ത കാര്യം, മക്കൾക്ക് വേണ്ടി അവർ എത്രത്തോളം നിലകൊള്ളുന്നു എന്നതാണ്. അവർ ഞങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകും. ചിലപ്പോൾ അതെന്നെ ഭയപ്പെടുത്താറുണ്ട്. പക്ഷേ ഒരു മകൾ എന്ന നിലയിൽ, ഒരു മനുഷ്യൻ എന്ന നിലയിൽ നാം ആഗ്രഹിക്കുന്നത് ഇതാണ്—ലോകം മുഴുവൻ എതിർത്താലും കൂടെ നിൽക്കുന്ന മാതാപിതാക്കളെ.

നന്ദി അപ്പാ, നന്ദി അമ്മാ. സ്വപ്നം കാണാനും അവയെ പിന്തുടരാനും എന്നെ പഠിപ്പിച്ചതിന്. എന്നെ ഇത്രയധികം സ്നേഹിക്കുന്നതിന്.

കഴിഞ്ഞ ആഴ്ച നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞു: "ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയിൽ അഡ്മിഷൻ കിട്ടിയിട്ടും, ഏറ്റവും വലിയ പരാജയമായാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്." 

Also Read: ബച്ചൻ അത് ചെയ്യുമെന്ന് രേഖ കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി രേഖയുടെ സുഹൃത്ത്

അഡ്മിഷൻ നേടുക എന്നതിനേക്കാൾ പ്രയാസകരമായിരുന്നു അതിനുശേഷമുള്ള കാര്യങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളോട് മത്സരിക്കുക, അതിലുപരി എന്നിലെ തന്നെ അപകർഷതാബോധത്തോടും സംശയങ്ങളോടും പൊരുതുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

എങ്കിലും ഞാൻ വിജയിച്ചു. തീർച്ചയായും ഒറ്റയ്ക്കല്ല.

ഞാൻ ചിന്തിച്ചിട്ടുപോലുമില്ലാത്ത രീതിയിൽ LSE എന്നെ പരുവപ്പെടുത്തി. കാര്യങ്ങളുടെ മൂലകാരണങ്ങൾ മനസ്സിലാക്കുക എന്നത് ജീവിതത്തിന്റെ ഭാഗമായി. എല്ലാത്തിനെയും പല കാഴ്ചപ്പാടുകളിലൂടെ നോക്കാൻ പഠിച്ചു. വർഷങ്ങളായി എനിക്ക് താല്പര്യമുള്ള വിഷയത്തിൽ—സ്ത്രീകളും അധികാരവും—കൂടുതൽ ആഴത്തിൽ പഠിക്കാൻ ഇത് എന്നെ സഹായിച്ചു.

അതിൽ തന്നെ ഞാൻ എന്റെ തീസിസ് എഴുതി. അതിശയിപ്പിക്കുന്ന കാര്യം, എനിക്ക് അതിൽ ഡിസ്റ്റിങ്‌ഷൻ (Distinction) ലഭിച്ചു എന്നതാണ്! ഒരുപക്ഷേ, ഞാൻ അത്ര മോശക്കാരിയൊന്നുമല്ലായിരിക്കാം. ഒരുപക്ഷേ, എന്നിലും ചില വെളിച്ചങ്ങൾ ബാക്കിയുണ്ടാകാം. ഒരുപക്ഷേ, എന്നെങ്കിലും കരുത്തുറ്റ ആ സ്ത്രീകളുടെ കൂട്ടത്തിൽ ഞാനും ഇടംപിടിച്ചേക്കാം.

എന്തൊരു വർഷമായിരുന്നു ഇത്!

എന്റെ എല്ലാ കൂട്ടുകാർക്കും, ബന്ധുക്കൾക്കും, സോഷ്യൽ മീഡിയയിലെ നല്ലവരായ മനുഷ്യർക്കും... 

ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ഞാൻ നന്ദി പറയുന്നു. ഏറ്റവും ദയയുള്ളവരായിരുന്നുകൊണ്ട് നിങ്ങൾ എന്നെയും ദയയുള്ളവളാക്കി. ലോകം എന്നെ തളർത്താൻ നോക്കുമ്പോൾ നിങ്ങൾ എന്റെ മൂല്യം എനിക്ക് ഓർമ്മിപ്പിച്ചു തന്നു.

നിങ്ങളെപ്പോലെയുള്ള കൂട്ടുകാരെ കിട്ടാൻ ഞാൻ എന്തുപുണ്യമാണ് ചെയ്തത്? ഈ സ്നേഹത്തിന് ഞാൻ പകരമായി സ്നേഹം തന്നെ നൽകും. നിങ്ങൾ എനിക്കായി ഒരുക്കുന്ന ഈ ലോകത്തെ ഞാൻ ഇഷ്ടപ്പെടുന്നു—കാരുണ്യവും സ്നേഹവും നിറഞ്ഞ ലോകം. നമുക്ക് ഒരുമിച്ച് മുന്നേറാം.

അതെ... ഒരിക്കലും സ്വപ്നം കാണാത്തവരേക്കാൾ നല്ലത് സ്വപ്നം കാണുന്ന 'വിഡ്ഢികൾ' ആകുന്നതാണ്!

മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് എസ്തർ ലണ്ടനിലേക്ക് പോയത്. 

Also Read: ചായകപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ, കലഹിച്ച് ദുൽഖർ, ജയിലിൽ കയറി ഷൈൻ; ഇതൊന്നും​ ഇവിടെ നടക്കില്ലെന്ന് ലാലേട്ടൻ, വൈറൽ വീഡിയോ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: