അമ്മയായതിനു ശേഷമുള്ള ജീവിതം ആഘോഷമാക്കുകയാണ് നടി എമി ജാക്സൺ. മകൻ ആൻഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും എമിക്ക് മാതൃത്വത്തിന്റെ ആഘോഷമാണ്. മകനൊപ്പമുള്ള പുതിയ ചിത്രം പങ്കുവയ്ക്കുകയാണ് എമി ഇപ്പോൾ. മൂന്നു മാസം പ്രായമുള്ള ആൻഡ്രിയാസിനെ ‘എന്റെ ജീവിതത്തിന്റെ വെളിച്ചം’ എന്നാണ് എമി വിശേഷിപ്പിക്കുന്നത്.
മകനൊപ്പമുള്ള നിമിഷങ്ങൾ മുൻപും എമി ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.”നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓർമിക്കാൻ പോലും കഴിയുന്നില്ല. എനിക്ക് വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കൻഡിനും ഞാൻ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്നേഹം അനന്തമാണ്. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ,” എന്നാണ് അമ്മയായ അനുഭവത്തെ കുറിച്ച് എമി പറയുന്നത്.
കഴിഞ്ഞ മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ എമി ജാക്സൺ ലോകത്തെ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.
എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ മുൻപു തന്നെ ഉയർന്നിരുന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്യോട്ട് ഗ്രൂപ്പിന്റേതാണ്.
രജനീകാന്ത് നായകനായ ‘2.0’ യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ ‘മദ്രാസിപട്ടണം’ എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ ‘സൂപ്പർഗേൾ’ എന്ന സിനിമയിലും അഭിനയിച്ചു.
Read more: ഗർഭകാലം ആഘോഷമാക്കി എമി ജാക്സൺ, യൂറോപ്പിലേക്ക് റോഡ് ട്രിപ്പ്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook