/indian-express-malayalam/media/media_files/uploads/2019/10/manju-warrier-sreekumar-menon.jpg)
പാലക്കാട്: നടി മഞ്ജു വാരിയർ നൽകിയ പരാതിയിൽ 'ഒടിയൻ' സിനിമയുടെ സംവിധായകൻ ശ്രീകുമാറിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ്. ശ്രീകുമാറിന്റെ പാലക്കാട്ടെ വീട്ടിലാണ് അന്വേഷണസംഘം റെയ്‌ഡ് നടത്തി. ക്രെെം ബ്രാഞ്ച് ഡിവെെഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്. ശ്രീകുമാറിനെ അടുത്ത ഞായറാഴ്‌ച ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ‘ഒടിയന്‍’ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ സംവിധായകന്‍ ശ്രീകുമാര്‍ തന്നോട് ദേഷ്യപ്പെട്ടതായി മഞ്ജു നേരത്തെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ‘ഒടിയന്‍’ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
Read Also: വിലക്ക് അംഗീകരിക്കില്ല: ഷെയ്‌ൻ നിഗം
‘ഒടിയൻ’ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ ശ്രീകുമാര്‍ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നുമാണു മഞ്ജു വാരിയർ പരാതിയിൽ പറഞ്ഞത്. ഇതേത്തതുടർന്നാണ് സെറ്റിലുണ്ടായിരുന്നവരെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്.
തൃശൂർ ഈസ്റ്റ് പൊലീസാണ് മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ വി.എ.ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. സ്ത്രീയോട് അപമര്യാദയായി പെരുമാറൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസ്. കേസിൽ മഞ്ജു വാരിയറുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.