scorecardresearch

അവൾക്കൊപ്പം, ആ ധൈര്യത്തെ അഭിനന്ദിക്കുന്നു; ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തനുശ്രീ ദത്ത

ഇന്ത്യയിൽ മീടൂ മൂവ്മെന്റിന് തുടക്കം കുറിച്ചത് ഒരു ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് താൻ ഉപദ്രവിക്കപ്പെട്ടുവെന്ന തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലായിരുന്നു

ഇന്ത്യയിൽ മീടൂ മൂവ്മെന്റിന് തുടക്കം കുറിച്ചത് ഒരു ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് താൻ ഉപദ്രവിക്കപ്പെട്ടുവെന്ന തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലായിരുന്നു

author-image
Entertainment Desk
New Update
tanushree dutta, #metoo, kerala sexual assualt survivor, me too in india, #metoo movement in india, bollywood news" />

കേരളം കണ്ട ഭീകരമായ അതിക്രമങ്ങളില്‍ ഒന്നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് മലയാളത്തിലെ ഒരു മുന്‍നിര നടി ആക്രമിക്കപ്പെട്ടത്. അതുമായി ബന്ധപ്പെട്ടു നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കൊണ്ടുള്ള കേസ് പ്രത്യേക കോടതി മുന്‍പാകെ നടന്നു വരികയാണ്. സംഭവം നടന്ന് അഞ്ചു വർഷം പൂർത്തിയാകുമ്പോഴും കേസിന്റെ വിധി വന്നിട്ടില്ല.

Advertisment

ഇപ്പോഴിതാ, ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം തനുശ്രീ ദത്തയും രംഗത്ത്. അനീതിയ്ക്കെതിരെ സംസാരിക്കാനുള്ള നടിയുടെ ധൈര്യത്തെയും പോരാട്ടം തുടരാൻ പ്രിയപ്പെട്ടവരിൽ നിന്ന് ലഭിച്ച പിന്തുണയെയും തനുശ്രീ അഭിനന്ദിച്ചു.

“ഞാൻ അവളുടെ സഹിഷ്ണുതയെ പ്രത്യേകം അഭിനന്ദിക്കുന്നു. വൈകാരികവും സാമ്പത്തികവുമായ ശക്തമായ പിന്തുണാ സംവിധാനമില്ലാതെ യുവതികൾക്ക് ഇത്തരം പൈശാചികതയ്ക്ക് എതിരെയുള്ള യുദ്ധങ്ങൾ തുടരുന്നത് ചിലപ്പോൾ അസാധ്യമാണ്. അവൾക്ക് പിന്തുണ നൽകിയ ഭർത്താവും സുഹൃത്തുക്കളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു."

ഒരു ഹിന്ദി സിനിമയുടെ സെറ്റിൽ താൻ ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച് തനുശ്രീ തുറന്നു പറഞ്ഞതോടെയാണ്, ഇന്ത്യയിൽ #MeToo പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തന്റെ അനുഭവം അനുസ്മരിച്ചുകൊണ്ട് തനുശ്രീ കുറിച്ചു, "എന്റെ തകർന്ന മനസ്സും ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ എനിക്ക് മുന്നോട്ട് പോകേണ്ടിവന്നു. എന്നോടൊപ്പം നിൽക്കാനും ആവശ്യമായ സഹായം നൽകാനും എന്നെ വിദൂരമായി പോലും സ്നേഹിക്കുന്ന ആരുമില്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ഞാൻ പോരാടുന്നതും പരാജയപ്പെടുന്നതും കാണാൻ ആഗ്രഹിക്കുന്ന ആളുകളാണ്."

മീടു മൂവ്മെന്റ് ആറിതണുത്തതോടെ തനിക്ക് പിന്തുണയില്ലാതായെന്ന് തനുശ്രീ പറയുന്നു. "നിഷേധാത്മകവും വിദ്വേഷവും രോഷവും നിറഞ്ഞ സംസാരവും കേട്ടു ഞാൻ മടുത്തു. എല്ലാവരാലും അപമാനിക്കപ്പെട്ടു. എല്ലാ വ്യാജ ഫെമിനിസ്റ്റുകളും ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായി. അടിസ്ഥാനപരമായ നിലനിൽപ്പിന് വേണ്ടി പോരാടാൻ ഞാൻ അവശേഷിച്ചു."

കഴിഞ്ഞ രണ്ട് വർഷമായി വിട്ടുമാറാത്ത ഉത്കണ്ഠയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട് താനെന്നും തനുശ്രീ പറയുന്നു. “ഇത് ഷോ ബിസിനസാണ്, നിങ്ങൾക്ക് തോന്നുന്നത്ര മനോഹരമായി മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ എന്ന് അവർ പറയുന്നു. 2008 ന് ശേഷമുള്ള 12 വർഷത്തിന്റെ വലിയൊരു ഭാഗവും ഞാൻ ഉത്കണ്ഠ, വിഷാദം, ദേഷ്യം, സങ്കടം എന്നിവയെല്ലാം അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിട്ടുമാറാത്ത ഉത്കണ്ഠയ്ക്ക് ഞാൻ മരുന്ന് കഴിക്കുന്നു. ഒടുവിൽ ഈ വിഷയം ഞാനൊഴിവാക്കിയപ്പോഴാണ് എനിക്ക് നോർമലായി അനുഭവപ്പെട്ടത്. ഹോൺ ഓകെ പ്ലീസ് സംഭവത്തിന് ശേഷം വർഷങ്ങളോളം എന്റെ ഉത്കണ്ഠയും വിഷാദവും കാരണം എനിക്ക് ജോലി ഏറ്റെടുക്കാനും കഴിഞ്ഞില്ല."

താൻ പ്രതീക്ഷിച്ച നീതി ലഭിക്കില്ലെന്നു മനസ്സിലാക്കിയതോടെ താൻ ശാന്തയാവാൻ ശ്രമിച്ചുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. “എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങനെ ജീവിക്കാൻ പോകുന്നില്ല, ഒന്നിനും വേണ്ടി പോരാടാൻ പോകുന്നില്ല, അതിനാൽ അത് അവഗണിക്കാനും വീണ്ടും എന്റെ ആരോഗ്യത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. ആ സംഭവങ്ങൾ എപ്പോഴും കടുത്ത ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാക്കുകയും അതെന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. എനിക്ക് അതിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല, അത് മാധ്യമങ്ങളുടെ തീറ്റ മാത്രമായിരുന്നു. എനിക്ക് നീതിന്യായ വ്യവസ്ഥയിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല, പഴയൊരു വിഷയത്തിൽ അപൂർവ്വമായേ ഫലമുണ്ടാകൂ. അതിനാൽ ഞാൻ സമാധാനത്തോടെ വിശ്രമിച്ചു!"

മത്സരത്തിൽ താൻ ജയിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ താൻ പോരാട്ടം ഉപേക്ഷിച്ചുവെന്ന് തനുശ്രീ. “പ്രധാന സാക്ഷികൾ നിശ്ശബ്ദരാക്കപ്പെടുകയായിരുന്നു, എന്റെ കേസ് ഫയൽ കോൾഡ് സ്റ്റോറേജിലേക്ക് പോയി. അതിനൊരു മാറ്റമുണ്ടാകാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും സ്തംഭിച്ചു. നിങ്ങൾ വിജയിക്കണമെന്ന് ആരും ആഗ്രഹിക്കാത്തപ്പോൾ പോരാടുന്നതിൽ അർത്ഥമില്ല. അഭിനയിക്കാനും പാടാനും നൃത്തം ചെയ്യാനും സ്നേഹിക്കാനും സമാധാന ജീവിതം നയിക്കാനും ആഗ്രഹിക്കുന്ന വളരെ സെൻസിറ്റീവും സർഗ്ഗാത്മകവുമായ ഒരാത്മാവിന് ഇത് മൊത്തം ഊർജ്ജം പാഴാക്കുന്നതായി തോന്നി!"

Sexual Harassment Metoo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: