/indian-express-malayalam/media/media_files/uploads/2019/10/shane-nigam-2.jpg)
നിർമാതാവ് ജോബി ജോർജിന്റെ ആരോപണങ്ങൾക്ക് താനിനി മറുപടി പറയുന്നില്ലെന്ന് നടൻ ഷെയ്ൻ നിഗം. തന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ, ആ ശക്തി മറുപടി നൽകിക്കൊള്ളുമെന്നും ഷെയ്ൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.
"ജോബി ജോർജിന്റെ പത്രസമ്മേളനം ഇന്നലെ കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലുള്ള ഒരു വാചകത്തിനുള്ള മറുപടി മാത്രമാണ്. പിന്നെ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടും കൂടിയുള്ള മറുപടിയാണ്. വെല്ലുവിളിയല്ലാ ട്ടോ. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ എന്റെ റബ്ബ് ഉണ്ടെങ്കിൽ ഞാനിനി മറുപടി തരുന്നില്ല. റബ്ബ് തന്നോളും," ഷെയ്ൻ പറഞ്ഞു. വീഡിയോയ്ക്ക് താഴെ ഷെയ്നിന് പിന്തുണയുമായി നിരവധി പേർ എത്തിയിട്ടുണ്ട്.
നിർമാതാവിൽനിന്നു വധഭീഷണി നേരിടുന്നുവെന്ന ആരോപണവുമായി ബുധനാഴ്ച രാത്രിയാണ് ഷെയ്ൻ രംഗത്തെത്തിയത്. ഒന്നാം ഷെഡ്യൂൾ പൂർത്തിയായശേഷം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഗെറ്റ് അപ് ചേഞ്ച് ചെയ്തപ്പോൾ നിർമാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് ഷെയ്നിന്റെ ആരോപണം.
ജോബി ജോര്‍ജിന്റെ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വെയില്‍’. ഷെയ്ന്‍ നായകനാവുന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതോടെ അടുത്ത ചിത്രമായ ‘കുര്‍ബാനി’യുടെ ലൊക്കേഷനിലേക്കായി ഷെയ്ന്‍ പോയി. ‘വെയിലി’ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു.
Read More: ഷെയ്ന്‍ നിഗത്തിന് വധഭീഷണി; സംഭവത്തിൽ നിര്‍മാതാവിനു പറയാനുള്ളത്
എന്നാല്‍ ‘കുര്‍ബാനി’യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി’ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ പറയുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെ ഇക്കാര്യം ആവർത്തിച്ചുകൊണ്ട് ഷെയ്ൻ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയം ചൂണ്ടികാട്ടി താര സംഘടനയായ അമ്മയ്ക്കും ഷെയ്ൻ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ താൻ വധഭീഷണി മുഴക്കി എന്ന ആരോപണം ജോബി നിഷേധിക്കുകയായിരുന്നു. നാലേ മുക്കാൽ കോടിയിലേറെ രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് ‘വെയില്‍’ എന്നും എന്നാൽ ഇപ്പോൾ ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുന്നുവെന്നും ജോബി ജോർജ് പറഞ്ഞു. “30 ലക്ഷം രൂപയോളം പ്രതിഫലമായി ഷെയ്നിനു നൽകിയതാണ്. ഇപ്പോൾ പ്രതിഫലം കൂട്ടിചോദിക്കുന്നു. 40 ലക്ഷം പ്രതിഫലം വേണമെന്നാണ് ഷെയ്ൻ ആവശ്യപ്പെടുന്നത്,” ജോബി ജോർജ് പറയുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയതായി ജോബി ജോര്‍ജ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.