കൊച്ചി: നടന് ഷെയ്ന് നിഗത്തിനെതിരെ കടുത്ത നടപടിയിലേക്ക്. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന ഷെയ്ന് നിഗത്തോട് കര്‍ശന നിലപാട് സ്വീകരിക്കും. ഷെയ്ന് കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും. നിര്‍മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.
‘വെയിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷെയ്ൻ മുടിവെട്ടിയത്. ഇത് ഏറെ വിവാദമായി. ‘വെയിലി’ല്‍ ഷെയ്ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ ‘കുര്‍ബാനി’യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി’ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ നിർമാതാവ് ജോബി വധ ഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ന് രംഗത്തെത്തിയിരുന്നു.
Read Also: വിക്കറ്റിനായി കരഞ്ഞു നിലവിളിച്ച് ക്രിസ് ഗെയ്ൽ, വീഡിയോ
അതേസമയം നാലേ മുക്കാൽ കോടിയിലേറെ രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് ‘വെയില്’ എന്നും എന്നാൽ ഇപ്പോൾ ചിത്രീകരണത്തില്‍ നിന്നും ഷെയ്ന് ഒഴിഞ്ഞുമാറുന്നുവെന്നുമായിരുന്നു ജോബി ജോർജ് പറഞ്ഞു. “30 ലക്ഷം രൂപയോളം പ്രതിഫലമായി ഷെയ്നു നൽകിയതാണ്, എന്നാൽ ഇപ്പോൾ പ്രതിഫലം കൂട്ടിചോദിക്കുന്നു. 40 ലക്ഷം പ്രതിഫലം വേണമെന്നാണ് ഷെയ്ൻ ആവശ്യപ്പെടുന്നത്,” എന്നായിരുന്നു ജോബിയുടെ വാദം. എന്നാൽ താരസംഘടനയായ അമ്മ ഇടപെട്ട് ഇരുവർക്കുമിടയിലെ പ്രശ്നം പരിഹരിച്ചിരുന്നു. വെയിൽ ഷൂട്ടിങ് കഴിയുംവരെ മുടി വെട്ടരുതെന്ന് ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ വാക്കാണ് ഷെയ്ൻ ഇപ്പോൾ ലംഘിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook