scorecardresearch

വിവിപാറ്റ് എണ്ണണം; ഹര്‍ജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റി

21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്

21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്

author-image
WebDesk
New Update
വിവിപാറ്റ് എണ്ണണം; ഹര്‍ജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഒരാഴ്ചത്തെ സമയമാണ് മറുപടി നല്‍കാന്‍ കോടതി നല്‍കിയിരിക്കുന്നത്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Advertisment

publive-image

വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നുണ്ട്. നിലവില്‍ ഉള്ള സ്ഥിതി ഏറെ പഠനങ്ങള്‍ക്ക് ശേഷമാണ് സ്വീകരിച്ചത്. ഇത് തുടരണം. വിവിപാറ്റുകള്‍ കൂടി എണ്ണാന്‍ തുടങ്ങിയാല്‍ അത് തിരഞ്ഞെടുപ്പ് ഫലം ഏറെ വൈകിപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Supreme Court Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: