scorecardresearch

തൃശൂരില്‍ തുഷാര്‍ തന്നെ; വയനാട് സീറ്റില്‍ മാറ്റം വന്നേക്കും

തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കില്ല വയനാട്ടില്‍ സ്ഥാനാര്‍ഥി

തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കില്ല വയനാട്ടില്‍ സ്ഥാനാര്‍ഥി

author-image
WebDesk
New Update
thushar vellappally, തുഷാർ വെളളാപ്പളളി, sndp, എസ്എൻഡിപി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ എന്‍ഡിഎ തീരുമാനം. നിലവില്‍ ബിഡിജെഎസാണ് വയനാട് സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നതിനാല്‍ ഈ സീറ്റ് വച്ചുമാറാനാണ് സാധ്യത. സീറ്റ് ബിജെപിക്ക് നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.

Advertisment

Read More: ‘അവന്‍ വരുന്നു’; രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും

എന്നാല്‍, തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കില്ല വയനാട്ടില്‍ സ്ഥാനാര്‍ഥി. നേരത്തെ തീരുമാനിച്ചത് പോലെ തുഷാര്‍ തൃശൂരില്‍ തന്നെ മത്സരിക്കും. രാഹുല്‍ വയനാട്ടില്‍ വന്നാല്‍ തുഷാറിനെ എതിര്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍, തൃശൂരില്‍ തുഷാര്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ഈ സാഹചര്യത്തില്‍ തുഷാറിനെ വയനാട് കൊണ്ടുവരുന്നത് പ്രായോഗികമല്ല.

Read More: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം

Advertisment

ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയാണ് വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് സീറ്റ് ബിജെപിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് തുഷാര്‍ തൃശൂരില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ സീറ്റും കൈവശം വയ്ക്കണമെന്ന നിര്‍ബന്ധം ബിഡിജെഎസിന് ഇല്ലെന്നും ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും തുഷാര്‍ പ്രതികരിച്ചു.

Read More: ‘കേരളത്തില്‍ നിന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ?’: പിണറായി വിജയന്‍

സിപിഐ നേതാവ് പി.പി.സുനീറാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇതില്‍ മാറ്റമൊന്നും ഉണ്ടാകില്ല. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ഇടത് മുന്നണി പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

publive-image

Rahul Gandhi Bdjs Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: