/indian-express-malayalam/media/media_files/uploads/2019/04/Election-2019.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം. കേരളത്തില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ബംഗാളില്‍ വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലെ സംഘര്‍ഷങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത് 52 ശതമാനം പോളിങാണ്.
വോട്ടെടുപ്പ് നടക്കുന്ന ദിവസവും ആരോപണ പ്രത്യാരോപണങ്ങളായി മോദിയും മമത ബാനര്‍ജിയും രംഗത്തെത്തി. വെസ്റ്റ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത മോദി മമതക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. തൃണമൂലിന്റെ റാലികളില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ എത്തുന്നില്ല എന്നും റാലികളിലേക്ക് വിദേശ താരങ്ങളെ കൊണ്ടുവരികയാണെന്നും മോദി ആരോപിച്ചു. പോളിങ് സ്റ്റേഷനുകളില്‍ നിയോഗിച്ചിരിക്കുന്ന കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതായി മമത ആരോപിച്ചു. മൂന്ന് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് പലയിടത്തും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read More: തിരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം അറിയാം
അതേസമയം, വാരണാസിയില്‍ മോദിയെ നേരിടാന്‍ പ്രിയങ്ക ഗാന്ധി എത്തുമോ എന്ന ചോദ്യമാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോഴും ചര്‍ച്ചയാകുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് അവസാന തീരുമാനത്തിനായി കാത്തുനില്‍ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ പ്രിയങ്ക തീര്‍ച്ചയായും വാരണാസിയില്‍ നിന്ന് ജനവിധി തേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും പറഞ്ഞിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.