/indian-express-malayalam/media/media_files/uploads/2019/04/smriti-irani-cats-003.jpg)
അമേഠി: ലോക്സഭാ തിരഞ്ഞടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പൂജ നടത്തി. ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലേക്ക് പോകും മുമ്പാണ് സ്മൃതി ഇറാനി പൂജ നടത്തിയത്. റോഡ് ഷോ ആയി വന്നാണ് സ്മൃതി ഇറാനി പത്രിക സമര്‍പ്പിക്കുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്മൃതി ഇറാനിയെ അനുഗമിക്കും.
സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിനും പൂജാ ചടങ്ങുകളില്‍ കൂടെ ഉണ്ടായിരുന്നു. ഏപ്രില്‍ 17നായിരുന്നു സ്മൃതി ഇറാനി പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഹാവീര്‍ ജയന്തിയെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ ആണ് അമേഠിയില്‍ സ്മൃതി ഇറാനി നേരിടുന്നത്.
സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അമേത്തിയിലും അഞ്ചാം ഘട്ടത്തിൽ മെയ് ആറിനാണ് വോട്ടെടുപ്പ്.
രണ്ടാം തവണയും രാഹുല്‍ ഗാന്ധിയോടാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോരാടാനിറങ്ങുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ തോറ്റ അമേഠിയില്‍ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,07,923 വോട്ടുകൾക്കായിരുന്നു സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയോട് അമേഠിയിൽ പരാജയപ്പെട്ടത്. ഇറാനിക്ക് രാജ്യസഭാ സീറ്റ് നൽകിയ ബിജെപി മോദി മന്ത്രി സഭയിൽ മാനവവിഭവ ശേഷി മന്ത്രിയാക്കുകയും ചെയ്തു. പിന്നീട് വകുപ്പ് മാറ്റത്തിലൂടെ ടെക്സ്റ്റൈൽസ് വകുപ്പിലേക്ക് മാറ്റപ്പെട്ട ഇറാനി ഇടക്കാലത്ത് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.