/indian-express-malayalam/media/media_files/uploads/2021/03/Pinarayi-Vijayan.jpg)
ധർമ്മടം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ. യുഡിഎഫ് സ്ഥാനാർഥിയായി ജി.ദേവരാജനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ധർമ്മടത്ത് മത്സരിക്കാനില്ലെന്നും വേറെ ഏതെങ്കിലും സീറ്റ് നൽകിയാൽ മതിയെന്നും ജി.ദേവരാജൻ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. കുണ്ടറയോ പുനലൂരോ നൽകണമെന്നാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെടുന്നത്.
ജി.ദേവരാജൻ പിൻമാറിയതോടെ പിണറായിക്കെതിരെ ആരെ സ്ഥാനാർഥിയാക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ, പിണറായിക്കെതിരെ മത്സരിക്കാൻ ആര് തയ്യാറാകുമെന്നതാണ് വെല്ലുവിളി. കെ.സുധാകരനെ ധർമ്മടത്ത് പിണറായിക്കെതിരെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സുധാകരൻ ഇതുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ല. പിണറായിക്കെതിരെ കോൺഗ്രസിലെ ശക്തനായ സ്ഥാനാർഥി മത്സരിക്കുന്നതാണ് ഉചിതമെന്ന് ഫോർവേഡ് ബ്ലോക്കും പറയുന്നു.
Read Also: രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്; ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയായ പിണറായി വിജയൻ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഇന്ന് രാവിലെ നാമനിർദേശപത്രിക സമർപ്പിച്ചു. 2016 ൽ 87,329 വോട്ടുകളാണ് പിണറായി നേടിയത്. 36,905 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ കോൺഗ്രസ് സ്ഥാനാർഥിയായ മമ്പറം ദിവാകരനെ തോൽപ്പിച്ചത്. സി.കെ.പത്മനാഭനാണ് ഇത്തവണ ധർമ്മടത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.