/indian-express-malayalam/media/media_files/uploads/2019/04/Pinarayi-against-Premachandran.jpg)
കൊല്ലം: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെതിരെ 2014 ല്‍ നടത്തിയ പരനാറി പ്രയോഗത്തില്‍ മയം വരുത്താതെ മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പ്രേമചന്ദ്രനെതിരെ പറഞ്ഞതില്‍ എന്താണ് തെറ്റുള്ളതെന്ന് മുഖ്യമന്ത്രി കൊല്ലം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ചോദിച്ചു.
"അയാള്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്. നാളെ എന്ത് നാലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ഞങ്ങളോട് കാണിച്ച രീതിയില്ലേ അതിനേക്കാള്‍ കടുത്ത രീതി ഇപ്പോള്‍ നില്‍ക്കുന്ന യുഡിഎഫിനോട് പ്രേമചന്ദ്രന്‍ കാണിക്കില്ലെന്ന് ആര്‍ക്കറിയാം" എന്ന് പിണറായി വിജയന്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Read More: ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ട്; അമിക്കസ് ക്യൂറിയെ തള്ളി മുഖ്യമന്ത്രി
2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പിണറായി വിജയന്‍ എന്‍.കെ.പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയത്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്നണി വിട്ട പ്രേമചന്ദ്രന്റെ തീരുമാനത്തിനെതിരെയായിരുന്നു പിണറായി വിജയന്‍ രംഗത്തെത്തിയത്. 'പരനാറിയായാല്‍ എന്ത് ചെയ്യും' എന്നതായിരുന്നു പിണറായി വിജയന്‍ പ്രേമചന്ദ്രനെതിരെ നടത്തിയ പരാമര്‍ശം.
2014 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രേമചന്ദ്രന്‍ വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി എം.എ.ബേബിയെയാണ് അന്ന് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. സിപിഎം കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാലാണ് എതിര്‍ സ്ഥാനാര്‍ഥി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.