Lok Sabha Election 2019 India Phase 2 Voting Live News Updates: ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പോളിങ് പുരോഗമിച്ചു. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഉൾപ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. തമിഴ്നാട്ടിലും ഒഡീഷയിലും നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടന്നു. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന് പൂർത്തിയായിരുന്നു.
രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ വിധിയെഴുതിയത് തമിഴ്നാട്ടിലാണ്. 38 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നു. കർണാടക – 14, മഹാരാഷ്ട്ര – 10, ഉത്തർപ്രദേശ് – 8, ഒഡീഷ, അസം, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ 5 വീതവും ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളിൽ വീതവും മണിപ്പൂരിലും പുതുച്ചേരിയിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.
Read: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്
ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മേയ് 23 ന് ഫലപ്രഖ്യാപനം. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
Live Blog
The voting for the second phase of the Lok Sabha elections comprising 95 constituencies across 11 states and one union territory began today in the mega seven-phase electoral exercise 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പോളിങ് പൂർത്തിയായി. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഉൾപ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതിയത്.
Read: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്
ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും പരക്കെ സംഘർഷമുണ്ടായി. ഉത്തര്‍പ്രദേശിലെ കൈരാനയിൽ സംഘര്‍ഷം തടയാൻ ബിഎസ്എഫ് ആകാശത്തേക്ക് വെടിവച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളിൽ നിരവധിപേര്‍ക്ക് പരുക്കേറ്റു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.
മൂന്നാം ഘട്ട വോട്ടടെുപ്പ് നടക്കുക ഏപ്രിൽ 23 ന്. കേരളത്തിലും ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്.
Assam- 73.32%
Bihar- 58.14%
Chhattisgarh- 68.70%
Jammu and Kashmir- 43.37%
Karnataka- 61.80%
Maharashtra – 55.37%
Manipur- 74.69%
Odisha- 57.41%
Puducherry- 72.40%
Tamil Nadu- 61.52%
Uttar Pradesh- 58.12%
West Bengal- 75.27%
Total voter turnout: 61.12%
കര്‍ണാടകത്തില്‍ പരാതിയുമായി ബിജെപി രംഗത്ത്. വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കപ്പെട്ടു എന്ന് ബിജെപി ആരോപിച്ചു. പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി കത്ത് നല്കി. വ്യക്തമായ കാരണങ്ങളില്ലാതെ പല വോട്ടര്‍മാരുടെയും പേരുകള്‍ ഒഴിവാക്കിയെന്നും അത് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തെ സഹായിക്കാനാണന്നും ബിജെപി ആരോപിച്ചു.
Assam- 73.32%
Bihar- 58.14%
Chhattisgarh- 68.70%
Jammu and Kashmir- 43.37%
Karnataka- 61.80%
Maharashtra – 55.37%
Manipur- 74.69%
Odisha- 57.41%
Puducherry- 72.40%
Tamil Nadu- 61.52%
Uttar Pradesh- 58.12%
West Bengal- 75.27%
Total voter turnout: 61.12%
രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗാളിലെ പോളിംഗ് 75.27 ശതമാനത്തിലെത്തി. ജമ്മു കാശ്മീരിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 43.37 ശതമാനം വോട്ടാണ് കാശ്മീരിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കർണാടകയിൽ 66.49 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 5 മണിവരെ 61.12% പോളിങ് രേഖപ്പെടുത്തി. അസമിൽ 73.32%, ബിഹാറിൽ 58.14%, ഛത്തീസ്ഗഡിൽ 68.70%, ജമ്മു കശ്മീരിൽ 43.37%, കർണാടകയിൽ 61.80%, മഹാരാഷ്ട്രയിൽ 55.37%, മണിപ്പൂരിൽ 74.69%, ഒഡീഷയിൽ 57.41%, പുതുച്ചേരിയിൽ 72.40%, തമിഴ്നാട്ടിൽ 61.52%, ഉത്തർപ്രദേശിൽ 58.12%, പശ്ചിമ ബംഗാളിൽ 75.27% പോളിങ് രേഖപ്പെടുത്തി
കർണാടകയിൽ 5 മണിവരെ 61.84% പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 63.73 %
വോട്ടിങ് മെഷീനുകളിലെയും വിവിപാറ്റിലെയും തകരാറിനെ തുടർന്ന് ഒഡീഷയിലെ നാലു ബൂത്തുകളിൽ റീ പോളിങ്ങിന് ശുപാർശ ചെയ്തതായി ഒഡീഷ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു
എഐഎഡിഎംകെ ബൂത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഡിഎംകെ ആരോപണം. പൊലീസ് ഉദ്യോഗസ്ഥർ എഐഎഡിഎംകെ സഹായിക്കുന്നു. ബൂത്തുകളിലെ സിസിടിവി ക്യാമറകൾ ഓഫ് ആക്കാൻ ശ്രമമെന്നും ഡിഎംകെ ആരോപണം
ബെംഗളൂരുവിൽ പരിസ്ഥിതിപ്രവർത്തകയായ സാലുമരാട തിമ്മക്ക വോട്ട് രേഖപ്പെടുത്തി. 107 വയസുളള തിമ്മക്ക പത്മ പുരസ്കാര ജേതാവാണ്
തമിഴ്നാട്ടിൽ 3 മണിവരെ 52.02 % ശതമാനം രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 65.43% പോളിങ്, അസമിൽ 60.38%.
രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു. മഹാരാഷ്ട്രയിൽ പോളിങ് മന്ദഗതിയിൽ തന്നെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പോളിങ്
കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷം പൂർണ വിജയം നേടുമെന്നും വയനാട്ടിലെ എൽഡിഎഫ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു. കൺവെഷനുശേഷം റോഡ് ഷോയിലും യെച്ചൂരി പങ്കെടുത്തു.
ഉത്തർപ്രദേശിലെ ഫത്തേപൂർ ഗ്രാമത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷികരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിൽ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരണം
പശ്ചിമ ബംഗാളിലെ ചോപ്ര മണ്ഡലത്തിൽ സംഘർഷം. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ദേശീയ പാത 31 ഉപരോധിച്ച ഒരു സംഘമാളുകളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി
ഒഡിഷയിൽ ഉച്ചയ്ക്ക് 1 മണിവരെ 33% പോളിങ്. മണിപ്പൂരിൽ 49.7%, അസമിൽ 46.42%, കർണാടകയിൽ 36.31%, 39.49 % പോളിങ് രേഖപ്പെടുത്തി
പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഡഗ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ ഉച്ചവരെ ഭേദപ്പെട്ട പോളിങ്. മഹാരാഷ്ട്രയിൽ പോളിങ് മന്ദഗതിയിലാണ്. തമിഴ്നാടും പുതുച്ചേരിയും കർണാടകവും ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ഉച്ചവരെ ഭേദപ്പെട്ട പോളിങ്
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ കർണാടകയിൽ 12 മണിവരെ 19.90% പോളിങ് രേഖപ്പെടുത്തി
തമിഴ്നാട്ടിൽ ശരിയായി രീതിയിൽ പ്രവർത്തിക്കാതിരുന്ന 350 വോട്ടിങ് യന്ത്രങ്ങൾക്കുപകരം പുതിയവ സ്ഥാപിച്ചതായി ചീഫ് ഇലക്ഷൻ ഓഫീസർ സത്യബ്രത സാഹു
കർണാടകയിൽ 11 മണിവരെ 19.58% പോളിങ് രേഖപ്പെടുത്തി. കർണാടക ചീഫ് ഇലക്ഷൻ ഓഫിസറുടെ വെബ്സൈറ്റിലാണ് പോളിങ് ശതമാനം പ്രസിദ്ധീകരിച്ചത്. ബെംഗളൂരു സൗത്തിൽ 19.69 ശതമാനവും ബെംഗളൂരു സെൻട്രലിൽ 15.27 ശതമാനവും ബെംഗളൂരു നോർത്തിൽ 15.85 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി.
സിപിഎം പിബി അംഗവും റായ്ഗഞ്ചിലെ സ്ഥാനാർഥിയുമായ മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ്. റായ്ഗഞ്ചിലെ ഇസ്ലാംപൂരിൽ വച്ചായിരുന്നു ആക്രമണം. മുഹമ്മദ് സലീമിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
<blockquote class=”twitter-tweet” data-lang=”en”><p lang=”ta” dir=”ltr”>இன்று வாக்களித்தேன் <a href=”https://t.co/GrQNFAVFyf”>pic.twitter.com/GrQNFAVFyf</a></p>— Kanimozhi (கனிமொழி) (@KanimozhiDMK) <a href=”https://twitter.com/KanimozhiDMK/status/1118736622722224129?ref_src=twsrc%5Etfw”>April 18, 2019</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 95 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1644 സ്ഥാനാർഥികൾ. ഇതിൽ 44 പേർ സിറ്റിങ് എംപിമാരുമാണ്
ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് തമിഴ്നാട്ടിലാണ്. 38 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. Read More
തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 6.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ റാലിയെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. Read More
ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തമിഴ് സിനിമ താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനും
തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് വോട്ട് രേഖപ്പെടുത്തി. ചെന്നൈ സ്റ്റെല്ലാ മേരി കോളജിൽ എത്തിയാണ് രജനികാന്ത് വോട്ട് ചെയ്തത്
12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമുൾപ്പടെ 95 മണ്ഡലങ്ങളിലേക്കുള്ള പോളിങ് ആരംഭിച്ചു