/indian-express-malayalam/media/media_files/uploads/2019/04/Voting-continues.jpg)
Phase 3 Election 2019 Kerala Voting Live Updates: കൊച്ചി:ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. വെെകിട്ട് നാല് മണിവരെ സംസ്ഥാനത്ത് 62.98 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 14 സംസ്ഥാനങ്ങളിലായി 115 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുക. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മേയ് 23 നാണ് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കുക.
കേരളത്തില്‍ 24,970 പോളിങ് ബൂത്തുകളാണ് ആകെ ഉള്ളത്. ഇതില്‍ 3621 ബൂത്തുകളാണ് പ്രശ്‌നമുള്കളതായി കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 245 ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
നിലവില്‍ ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 12 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം.
Live Blog
Lok Sabha Election Phase 3 Polling Live: Rahul Gandhi in Wayanad, Congress, Left, BJP locked in triangular contest, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി, വോട്ടെടുപ്പ് ഇപ്പോഴും തുടരുകയാണ്
ഏറ്റവും ഒടുവിലെ പോളിങ് നില ഇങ്ങനെ
കാസർഗോഡ് - 79.65 %
കണ്ണൂർ - 82.26 %
വടകര - 79.86 %
വയനാട് - 80.01 %
കോഴിക്കോട് -79.39 %
മലപ്പുറം - 75.22 %
പൊന്നാനി - 74.35 %
പാലക്കാട് - 77.38 %
ആലത്തൂർ -79.81 %
തൃശ്ശൂർ - 77.49 %
ചാലക്കുടി - 79.94 %
എറണാകുളം - 76.48 %
ഇടുക്കി - 76.21 %
കോട്ടയം - 75.25 %
ആലപ്പുഴ- 79.87 %
മാവേലിക്കര - 74.04 %
പത്തനംതിട്ട - 74.04 %
കൊല്ലം - 74.33 %
ആറ്റിങ്ങൽ - 74.13 %
തിരുവനന്തപുരം - 73.37 %
സംസ്ഥാനത്ത് 76.57 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്കുകള്‍. വോട്ടിങ് ഇപ്പോഴും തുടരുന്നതിനാല്‍ വോട്ടിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ വോട്ടിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 81 ശതമാനം വോട്ട് രേഖപ്പെടുത്തിയ കണ്ണൂർ മണ്ഡലമാണ് വോട്ടിങ് ശതമാനത്തിൽ മുമ്പിൽ.
പത്തനംതിട്ടയില്‍ 2014 ല്‍ രേഖപ്പെടുത്തിയത് 66.02 ശതമാനം വോട്ടാണ്. എന്നാല്‍, 2019 ലേക്ക് എത്തിയപ്പോള്‍ വോട്ടിങ് ശതമാനം ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പത്തനംതിട്ടയില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് 71.39 ശതമാനമാണ്. ഇനിയും വോട്ടിങ് ശതമാനം ഉയരാനാണ് സാധ്യത. ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയം ഏറ്റവും സൂക്ഷമതയോടെയും ശ്രദ്ധയോടെയും വീക്ഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. വോട്ടിങ് ശതമാനം വര്‍ധിച്ചത് ആര്‍ക്ക് നേട്ടമാകുമെന്നാണ് മുന്നണികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
കാസർഗോഡ് -78.49 ശതമാനം
കണ്ണൂർ - 81.33 ശതമാനം
വടകര - 81.24 ശതമാനം
വയനാട് - 73.29 ശതമാനം
കോഴിക്കോട് -79.81 ശതമാനം
മലപ്പുറം -71.21 ശതമാനം
പൊന്നാനി -73.84 ശതമാനം
പാലക്കാട് -75.42 ശതമാനം
ആലത്തൂർ -76.41 ശതമാനം
ഇടുക്കി -70.76 ശതമാനം
കോട്ടയം -71.7 ശതമാനം
ആലപ്പുഴ -78.86 ശതമാനം
തൃശൂർ -72.17 ശതമാനം
ചാലക്കുടി -76.92 ശതമാനം
എറണാകുളം -73.58 ശതമാനം
മാവേലിക്കര -71.36 ശതമാനം
പത്തനംതിട്ട - 66.02 ശതമാനം
കൊല്ലം-72.09 ശതമാനം
ആറ്റിങ്ങൽ - 68.71 ശതമാനം
തിരുവനന്തപുരം - 74.02 ശതമാനം
പി.പി.സുനീർ പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി പരിച്ചകം എഎംഎൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി pic.twitter.com/iNXwUMmdmK
— IE Malayalam (@IeMalayalam) April 23, 2019
ആറ് മണി കഴിഞ്ഞിട്ടും വോട്ട് ചെയ്യാൻ നീണ്ട വരിയാണ് സംസ്ഥാനത്ത് പലയിടത്തും. ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച് 73.06 ശതമാനം വോട്ടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് മണി വരെ വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. ഇവർക്ക് പ്രത്യേക സ്ലിപ്പുകൾ വിതരണം ചെയ്ത് കഴിഞ്ഞു. സ്ലീപ്പുകൾ ഉള്ളവർക്ക് മാത്രമേ ഇനി വോട്ട് ചെയ്യാൻ സാധിക്കൂ. ആറ് മണി കഴിഞ്ഞ് പോളിങ് സ്റ്റേഷനിലെത്തുന്നവർക്ക് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല. ആറ് മണി കഴിഞ്ഞതോടെ സ്കൂളുകളിലെ ഗേറ്റുകൾ അടച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. തളിപ്പറമ്പിലെ കുറ്റിയൂട്ടൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സുധാകരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.
വടകരയില്‍ കെ മുരളീധരനെ തലശ്ശേരി ചൊക്ലിയിലെ നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലെ ബൂത്തില്‍ വച്ച് തടഞ്ഞു വെക്കുകയും മര്‍ദ്ദിച്ചതായും പരാതി.
ചാലക്കുടി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് പ്രളയ ബാധിത മേഖലയായ പെരുമ്പാവൂരാണ്. എറണാകുളത്തു പറവൂരാണ്.
ചാലക്കുടി
കൈപ്പമംഗലം : 68.72
ചാലക്കുടി :71. 24
കൊടുങ്ങല്ലൂർ : 71.15
പെരുമ്പാവൂർ : 74.65
അങ്കമാലി : 69.39
ആലുവ : 71.89
കുന്നത്തുനാട് : 77.55
എറണാകുളം
കളമശ്ശേരി : 69.78
പറവൂർ : 71.52
വൈപ്പിൻ : 66.47
കൊച്ചി :65.12
തൃപ്പൂണിത്തുറ : 66.12
എറണാകുളം : 66.05
തൃക്കാക്കര : 69.72
ഇടുക്കി
മൂവാറ്റുപുഴ : 67.18
കോതമംഗലം : 73.09
ലുലു ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ചെയർമാന്‍ ആന്‍റ് മാനേജിങ് ഡയറക്ടർ എംഎ യൂസഫ് അലി വോട്ട് രേഖപ്പെടുത്തി. മലേഷ്യയിലെ കോലലംപൂരിആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രിയാണ് കൊച്ചിയിൽ എത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ. യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു ചെയ്തു.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം പറഞ്ഞത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴയില്‍ കുടുംബസമേതം എത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി വോട്ട് ചെയ്തത്.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ പ്രവർത്തകർ ഏറ്റുമുട്ടി. ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു.
West Bengal: Man standing in a queue to vote killed in clashes between Congress and TMC workers in Baligram, Murshidabad. #LokSabhaElections2019pic.twitter.com/hkTc56cT7i
— ANI (@ANI) April 23, 2019
വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് വൈകിയ കൊയിലാണ്ടിയിലെ പുളിയഞ്ചേരി യുപി സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ നിര്‍ദ്ദേശം. രാവിലെ മുതല്‍ തന്നെ ഇവിടെ പോളിങ് തടസപ്പെട്ടിരുന്നു. ഉച്ചയോടെയാണ് വോട്ടിങ് സാധാരണ നിലയായത്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടത്ത് വോട്ടിംഗ് മെഷീനിനെ കുറിച്ച് പരാതി നല്‍കിയ വ്യക്തിക്കെതിരെ കേസെടുത്തതിനെതിരെയാണ് ചെന്നിത്തല രംഗത്ത്. പരാതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സാങ്കേതികമായ കാര്യം വോട്ടര്‍ തെളിയിക്കണം എന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വോട്ട് രേഖപ്പെടുത്തി മടങ്ങി. ദിസ്പൂരിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
Assam: Former Prime Minister of India, Dr Manmohan Singh leaves after casting his vote at a polling booth in Dispur. #LokSabhaElections2019pic.twitter.com/vrdI28NIXw
— ANI (@ANI) April 23, 2019
സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹരിതപെരുമാറ്റചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നിരീക്ഷണം നടത്തും. പ്ലാസ്റ്റിക്കും ഡിസ്‌പോസബിൾ വസ്തുക്കളും ബൂത്തുകളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂർണ്ണമായും ഒഴിവാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.
'ഏറ്റവും മോശം നിരക്ഷരൻ രാഷ്ട്രീയ നിരക്ഷരനാണ്, അവൻ കേൾക്കുന്നില്ല, സംസാരിക്കില്ല, രാഷ്ട്രീയ സംഭവങ്ങളിൽ പങ്കാളികളാകുന്നില്ല. ജീവന്റെ വില, ബീൻസ്, മത്സ്യം, മാവ്, വാടക, ഷൂ, മരുന്നുകൾ തുടങ്ങിയവയെല്ലാം രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും'' പാർവ്വതി
കായംകുളം കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്കൂളിന് മുന്നിൽ നേരിയ സംഘർഷം. പോളിംഗ് ബൂത്തിന് മുന്നിലേക്ക് വാഹനം കയറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
കണ്ണൂര്‍ മാറോളില്‍ സ്വദേശിനി വിജയ (64) രാമവിലാസം സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ടയില്‍ റാന്നി വടശേരിക്കരയില്‍ സ്വദേശി ചാക്കോ മത്തായി (66) പേഴുംപാറ ഡിപിഎം സ്‌കൂളിലെ 178 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കിളിക്കല്ലൂരില്‍ മണി (63) പോളിങ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീണു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി(72) വോട്ടിങ്ങിനായി വരി നിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആകെ 34 ശതമാനം വോട്ട് രേഖപ്പെടുത്തി. 33.72 ശതമാനവുമായി കണ്ണൂരാണ് മുന്നിലുള്ളത്.
വോട്ടിങ് ശതമാനം മണ്ഡലങ്ങളിലൂടെ
Kasaragod - 30.63
Kannur - 33.72
Vadakara - 28.85
Wayanad - 32.91
Kozhikode - 28.12
Malappuram - 29.58
Ponnani -27. 11
Palakkad - 33.43
Alathur -31. 02
Thrissur -31. 81
Chalakudy-32. 83
Ernakulam - 30.13
Idukki -33. 12
Kottayam -33. 31
Alappuzha -32. 49
Mavelikkara -31. 87
Pathanamthitta -32. 62
Kollam - 31.06
Attingal -32. 22
Thiruvananthapuram - 30.75
ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേർന്നു.
Sunny Deol after joining BJP: The way my Papa worked with and supported Atal ji, I am here today to work with and support Modi ji. My work will do the talking. pic.twitter.com/JyAKFcG4Rn
— ANI (@ANI) April 23, 2019
പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന പരാതിയുമായി കെ.സുരേന്ദ്രന്‍. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയാണ് കെ.സുരേന്ദ്രന്‍. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. Read More
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംപിയുമായ ശശി തരൂർ വഴുതക്കോട് ഗേൾസ് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിഎംപിയിലെ സി.പി.ജോണും തരൂരിനൊപ്പമുണ്ടായിരുന്നു. ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പാണെന്നും എല്ലാവരും സമ്മതിദായക അവകാശം ഉടൻ വിനിയോഗിക്കണമെന്നും ശശി തരൂർ വോട്ട് ചെയ്തതിന് ശേഷം ട്വിറ്ററിൽ കുറിച്ചു.
My mother and I cast our votes this morning at Cotton Hill Girls’ HighSchool in Vazhuthacaud, after which we were promptly enveloped by a bevy of media persons. If you haven’t already exercised your franchise in this critical election, I urge you to do it soonest! Rain due by 1pm pic.twitter.com/TMeFoNTmqg
— Shashi Tharoor (@ShashiTharoor) April 23, 2019
ചാലക്കുടി: 22.58
എറണാകുളം 21.67
ചാലക്കുടി
കൈപ്പമംഗലം 21.69
ചാലക്കുടി 23.19
കൊടുങ്ങല്ലൂർ 22.61
പെരുമ്പാവൂർ 22.99
അങ്കമാലി 20.57
ആലുവ 22.09
കുന്നത്തുനാട് 24.74
എറണാകുളം
കളമശ്ശേരി 22.13
പറവൂർ 22.69
വൈപ്പിൻ 21.64
കൊച്ചി 20.32
തൃപ്പൂണിത്തുറ 19.74
എറണാകുളം 21.93
തൃക്കാക്കര 23.31
ഇടുക്കി
മൂവാറ്റുപുഴ 19.14
കോതമംഗലം 22.34
കോട്ടയം
പിറവം 19.86
മൊറാദാബാദില്‍ ബിജെപി പ്രവർത്തകർ തിരഞ്ഞെടുപ്പ് ഓഫീസറെ മർദ്ദിച്ചു. എസ്.പിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ആരോപിച്ചായിരുന്നു മർദ്ദനം.
#WATCH Moradabad: BJP workers beat an Election Official at booth number 231 alleging he was asking voters to press the 'cycle' symbol of Samajwadi party pic.twitter.com/FokdXCAJ1z
— ANI UP (@ANINewsUP) April 23, 2019
Wayanad: People queue up at a polling booth in Sugandhagiri to cast their vote in the third phase of polling of #LokSabhaElections2019. #Keralapic.twitter.com/ugt44TxtKT
— ANI (@ANI) April 23, 2019
9 മണിവരെയുള്ള പോളിങ്
Pollingunderway in the third phase of #LokSabhaElections2019
Voter turnout at 9:00 AM#Phase3#IndiaElections2019#GeneralElections2019#VoteForIndiapic.twitter.com/wOMI1Ga5yA
— PIB India (@PIB_India) April 23, 2019
യന്ത്രങ്ങൾക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാൽ എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നു ശശി തരൂര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പ്രതികരിച്ചു.
രണ്ട് സ്ഥാനാർത്ഥികളും വേണ്ടപ്പെട്ടവർ, പക്ഷേ എനിക്കൊരു വോട്ടല്ലേയുള്ളൂ. അത് ഞാനൊരാൾക്ക് ചെയ്യേണ്ടി വരും, തന്റെ വോട്ട് രേഖപ്പെടുത്താനെത്തിയ മമ്മൂട്ടി പ്രതികരിച്ചു. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. Read More
കോവളത്ത് വോട്ടിങ് മെഷീനില്‍ ഗുരുതര പിഴവ്, കെെപ്പത്തിക്ക് വോട്ട് ചെയ്താല്‍ ലെെറ്റ് തെളിയുന്നത് താമരയ്ക്കാണ്. 75 ല്‍ പരം പേർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പിഴവ് കണ്ടെത്തിയത്. കോവളം ചൊവ്വരയിലെ മാധവവിലാസം സ്കൂളിലെ ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വോട്ടിങ് നിർത്തിവച്ചു.
അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് ബിജെപി നേതാക്കള്‍ റോഡ് ഷോയ്ക്കായി അവരുടെ ദേശീയ നേതാക്കളെ കേരളത്തിലേക്ക് കൊണ്ടു വരികയാണെന്നും കോണ്‍ഗ്രസും ശക്തമായ പ്രചാരണം നടത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ പിണറായി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ആരോപിച്ചു.
കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. ഗവർണർ പി. സദാശിവം തിരു. ജവഹർ നഗർ എൽ പി എസ്സിൽ വോട്ട് ചെയ്തു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാം. 74 . 04 ആയിരുന്നു 2014 ലെ സംസ്ഥാനത്തെ പോളിങ് ശതമാനം. pic.twitter.com/enrtgkDb1V
— PIB in KERALA (@PIBTvpm) April 23, 2019
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ വംശഹത്യയും കലാപവും നടത്തിയവരുടെ മോഹം തകർന്നടിയുമെന്നും മുഖ്യമന്ത്രി. ബിജെപിയെ നേരിടുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസിന് പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നും പിണറായി വിജയന്‍
പ്രധാനമന്ത്രി നരേന്ദ്രമോദി പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഒപ്പമുണ്ട്
PM Narendra Modi after casting his vote at a polling booth in Ranip,Ahmedabad #Gujarat#LokSabhaElections2019pic.twitter.com/B6jDiRf2ka
— ANI (@ANI) April 23, 2019
ഈ തിരഞ്ഞെടുപ്പോടെ ചിലരുടെയൊക്കെ അതിമോഹം തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വോട്ടിങ് യന്ത്രങ്ങളുടെ ക്ഷമത നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പു വരുത്തണമായിരുന്നുവെന്നും മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 58,138 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതലയുള്ളത്. 11,781 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 3,500 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി ഉള്ള മണ്ഡലങ്ങളിലും പ്രശ്ന ബാധിത സ്ഥലങ്ങളിലും കേന്ദ്ര സായുധ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രണ്ട് രാജ്യസഭാ അംഗങ്ങളാണ് ഇത്തവണ കേരളത്തില്‍ നിന്ന് ജനവിധി തേടുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനവും, സുരേഷ് ഗോപിയുമാണ് സ്ഥാനാര്‍ഥികളായ രാജ്യസഭാ അംഗങ്ങള്‍. അതില്‍, കണ്ണന്താനം കേന്ദ്രമന്ത്രി കൂടിയാണ്. ഒന്‍പത് എംഎല്‍എമാര്‍ ഇത്തവണ കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്ന മത്സരങ്ങളും ഇത്തവണ കേരളത്തില്‍ നടക്കുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള തിരുവനന്തപുരമാണ് അതില്‍ ഒന്നാമത്. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി. ശബരിമല വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights