scorecardresearch

Live Updates: റീപോളിങ്: വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ രഹസ്യം, പൊതുജനത്തിന് കാണാനാവില്ല

തൃക്കരിപ്പൂരിലെ നാല്‍പത്തെട്ടാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ട്

തൃക്കരിപ്പൂരിലെ നാല്‍പത്തെട്ടാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ട്

author-image
WebDesk
New Update
Live Updates: റീപോളിങ്: വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ രഹസ്യം, പൊതുജനത്തിന് കാണാനാവില്ല

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്ടെയും കണ്ണൂരിലെയും ഏഴ് ബൂത്തുകളില്‍ റീപോളിങ് തുടങ്ങി. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ നാല്‍പത്തെട്ടാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ട്.

Advertisment

കാസര്‍കോട് തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിങ് ബൂത്ത് നമ്പര്‍ 48, കണ്ണൂര്‍ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് ബൂത്ത് നമ്പര്‍ 52, കണ്ണൂര്‍ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പര്‍ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ്

ഇന്ന് റീപോളിങ് നടക്കുന്നത്.

Read More: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരെ തിരിച്ചുവിളിച്ചു

Read More Election News Here

റീപോളിങിനെ സ്വാഗതം ചെയ്യുന്നതായി കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യണമെന്നും മന്ത്രി ഇ.പി.ജയരാജനും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ശരിയായ നടപടിയാണെന്ന് ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറും പറഞ്ഞു.

Advertisment

കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ പല ബൂത്തുകളിലും റീപോളിങ് നടത്തണമെന്ന് മുന്നണികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും മുസ്ലീം ലീഗുമാണ് കള്ളവോട്ട് ആരോപണത്തിൽ കുടുങ്ങിയത്. ഞായറാഴ്ച നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പോടെ രാജ്യത്ത് വിധിയെഴുത്ത് അവസാനിക്കും. മേയ് 23 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

Live Blog














Highlights

    12:53 (IST)19 May 2019

    ദൃശ്യങ്ങള്‍ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കില്ല

    ഇന്നത്തെ വോട്ടിങ്ങിന്റെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കാ കാണാനാവില്ലെന്ന് കലക്ടര്‍മാര്‍.  ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പിൽ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ തത്സമയം വെബ്സൈറ്റിൽ ലഭ്യമായിരുന്നു

    12:51 (IST)19 May 2019

    വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യമാക്കുന്നു

    റീപോളിങ് ബൂത്തുകളിൽ ജില്ലാ കളക്ടർക്ക് മാത്രം ദൃശ്യങ്ങൾ കാണാനാകും

    10:26 (IST)19 May 2019

    പിലാത്തറയിലെ ബൂത്തിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം

    റീപോളിംഗ് നടക്കുന്ന കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്തിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന യുവതി ബൂത്ത് പരിധിയിൽ നിന്ന് പുറത്തു പോയിട്ടില്ലെന്ന് കാട്ടി സിപിഎം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്. കഴിഞ്ഞ തവണ ശാലറ്റിന്‍റെ വോട്ട് കള്ളവോട്ടായി മറ്റൊരാൾ രേഖപ്പെടുത്തുകയായിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ശാലറ്റിനെ പൊലീസ് വാഹനത്തിൽ സ്ഥലത്ത് നിന്ന് മാറ്റി.

    09:46 (IST)19 May 2019

    ഉണ്ണിത്താനെതിരെ പരാതി

    യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. പരസ്യമായി വോട്ട് ചോദിച്ചെന്നാണ് പരാതി. ക്യൂവില് നിന്നവരോടും ബൂത്തിനകത്തും ഉണ്ണിത്താന്‍ പരസ്യമായി വോട്ട് തേടിയെന്ന് ആരോപണം 

    08:26 (IST)19 May 2019

    മുഖാവരണം നീക്കി പരിശോധന

    മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു 

    08:24 (IST)19 May 2019

    കളളവോട്ട് തടയാന്‍ സര്‍വ്വ സന്നാഹം

    കളളവോട്ട് തടയാനായി വീഡിയോ-ഫോട്ടോ സങ്കേതങ്ങളും ഉരയോഗിക്കുന്നുണ്ട്. വോട്ട് ചെയ്യാനെത്തുന്നവരുടെ വീഡിയോ പകര്‍ത്തുന്നതിനൊപ്പം നിശ്ചല ചിത്രങ്ങളും പകര്‍ത്തുന്നുണ്ട്

    08:23 (IST)19 May 2019

    കനത്ത സുരക്ഷ

    കനത്ത സുരക്ഷയിലാണ് ബൂത്തുകളില്‍ വോട്ടെടുപ്പ് നടക്കുന്നത് 

    Congress Cpim Lok Sabha Election 2019

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: