/indian-express-malayalam/media/media_files/uploads/2020/12/Grama-Panchayat.jpg)
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഗ്രാമപഞ്ചായത്തുകളിൽ ഇടത് ആധിപത്യം തുടരുന്നു. 2015 ലേതിന് സമാനമായ സ്ഥിതിയാണ് ഇത്തവണയും. സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തുകളിൽ 514 എണ്ണത്തിലും എൽഡിഎഫ് ജയിച്ചു. യുഡിഎഫ് 375 സീറ്റുകളിൽ ജയിച്ചു. എൻഡിഎ ജയിച്ചത് 23 സീറ്റുകളിൽ മാത്രം. 29 പഞ്ചായത്തുകൾ മറ്റുള്ളവർക്ക്. 2015 ൽ 577 ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചത്. 347 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫും 12 ഗ്രാമപഞ്ചായത്തുകൾ ബിജെപിയും ജയിച്ചിരുന്നു.
മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫ് മുന്നേറ്റം. 45 മുനിസിപ്പാലിറ്റികളാണ് യുഡിഎഫ് ഭരണത്തിലേക്ക് പോവുന്നത്. എൽഡിഎഫ് 35 ഇടത്താണ് മുന്നിൽ. രണ്ട് മുനിസിപ്പാലിറ്റികളിൽ ബിജെപിയും മുന്നിലെത്തി. പാലക്കാട്, പന്തളം നഗരസഭകളിലാണ് ബിജെപി മുന്നിലെത്തിയത്.
Read Also: ‘പത്മനാഭനും’ തുണച്ചില്ല; തിരുവനന്തപുരത്ത് ബിജെപിക്ക് തടയിട്ട് എൽഡിഎഫ്, കോർപറേഷനിൽ ഭരണത്തുടർച്ച
സംസ്ഥാനത്ത് ആറ് കോർപറേഷനുകളിൽ അഞ്ച് ഇടത്തും എൽഡിഎഫിന് മേൽക്കെെ. കണ്ണൂർ കോർപറേഷനിൽ മാത്രം യുഡിഎഫ് മുന്നേറ്റം.
പത്ത് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് വിജയിച്ചു. നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.