/indian-express-malayalam/media/media_files/uploads/2020/05/pinarayi-vijayan.jpg)
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിൽ ഇടതുപക്ഷത്തിന് സർവാധിപത്യം. പഞ്ചായത്തിലെ 19 ൽ 19 സീറ്റും എൽഡിഎഫ് വിജയിച്ചു. 17 സീറ്റിൽ സിപിഎമ്മും രണ്ട് വാർഡിൽ സിപിഐയുമാണ് ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളാണ് 18 വാർഡുകളിൽ എൽഡിഎഫിനെതിരെ മത്സരിച്ചത്. ലീഗിന്റെ ഒരു സ്ഥാനാർഥിയും. 12 വാർഡുകളിൽ ബിജെപി സ്ഥാനാർഥി മത്സരിച്ചു.
കണ്ണൂരിലെ കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് വിജയം. 25 വര്‍ഷമായി കതിരൂരില്‍ ഇടതുഭരണമാണ്. 18ല്‍ 18 സീറ്റും എല്‍ഡിഎഫ് വിജയിച്ചു. സിപിഐ രണ്ട് വാര്‍ഡിലും സിപിഐഎം 16 വാര്‍ഡിലുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് 17 വാര്‍ഡിലും ബിജെപി 15 വാര്‍ഡിലും മത്സരിച്ചിരുന്നു.
Read Also: വമ്പൻമാരുടെ തട്ടകത്തിൽ തിരിച്ചടി; പുതുപ്പള്ളിയിലും എൽഡിഎഫിന് നേട്ടം
കണ്ണൂർ ആന്തൂരിൽ പ്രതിപക്ഷമില്ല. 28 സീറ്റും എൽഡിഎഫിന്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ ആറ് സീറ്റിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. വോട്ടെടുപ്പ് നടന്ന 22 സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. അതേസമയം, ആന്തൂരില്‍ കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഎഫ് തന്നെയാണ് വിജയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.