/indian-express-malayalam/media/media_files/uploads/2019/07/Mullappalli-Ramachandran.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്നു ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. നേരത്തെ വടകരയിൽ നിന്നോ കണ്ണൂരിലെ ഏതെങ്കിലും സീറ്റിൽ നിന്നോ മുല്ലപ്പള്ളി ജനവിധി തേടുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇത്തവണ മത്സരിക്കാനില്ലെന്നും മുന്നണിയെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ വി.എം.സുധീരനും പി.ജെ.കുര്യനും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. 25 വര്‍ഷം എംഎല്‍എയായവര്‍ മാറി നില്‍ക്കണമെന്ന് സുധീരൻ അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പി.ജെ.കുര്യൻ എഴുതി നൽകി. നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി.ചാക്കോ പറഞ്ഞു.
പരമാവധി അഭിപ്രായം ശേഖരിച്ചശേഷമേ സ്ഥാനാര്‍ഥികളെ തീരുമാനിക്കാവൂവെന്നും തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ചാക്കോ ആവശ്യപ്പെട്ടു. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു. മുരളിക്ക് ഇളവുണ്ടോയെന്ന് എഐസിസി പറയുമെന്നും സുധാകരൻ തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പ്രതികരിച്ചു.
Read Also: ഡിസിസി സാധ്യതാ പട്ടിക: ബാലുശേരിയിൽ ധർമജൻ പരിഗണനയിൽ
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നീക്കാനുള്ള സാധ്യത ബലപ്പെടുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുകയാണ്. കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന തരത്തിൽ സുധാകരനും അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.