/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi-07.jpg)
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ആശങ്ക വേണ്ടെന്ന് ഹൈക്കമാന്‍ഡ്. വയനാട്ടിലും വടകരയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാത്തത് വിജയത്തെ ബാധിക്കില്ലെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. വടകരയില്‍ കെ.മുരളീധരന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ഥിയാകാതിരിക്കാന്‍ ഘടകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രചാരണത്തിലൂടെ എല്ലാം മറികടക്കാമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Read More: ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’; 14-ാം പട്ടികയിലും വയനാടും വടകരയുമില്ല
അതേസമയം, രാഹുലിനെ കേരളത്തില്‍ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ ചിലര്‍ ഇടപെടുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഹുല്‍ മത്സരിക്കണമെന്ന് കേരള നേതൃത്വമാണ് ആവശ്യപ്പെട്ടത്. രാഹുലായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
വയനാട്ടില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ വിവിധ ഡിസിസികള്‍ അതൃപ്തി രേഖപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തെ ബാധിക്കുമെന്നും അത് വിജയസാധ്യത കുറയ്ക്കുമെന്നുമാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എത്രയും പെട്ടന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ യുഡിഎഫ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.