തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെ പരാതി. വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി. സിപിഎം നേതാവ് വി.ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. ജില്ലാ വരണാധികാരിക്കും പൊലീസിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
Read More: സന്യാസ വേഷം ധരിച്ച ആർഎസ്എസ്സുകാരനാണ് ചിദാനന്ദ പുരി: കോടിയേരി
ശ്രീധരൻപിള്ളയുടേത് ബോധപൂർവമുള്ള പരാമർശമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പ്രസംഗത്തിൽ ജാതി, മത അധിക്ഷേപം നടത്തുന്നത് വർഗീയത വളർത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവർത്തനമാണ്. ശ്രീധരൻപിള്ളയുടേത് അത്യന്തം ഇസ്ലാം വിരുദ്ധ പരാമർശമാണെന്നും ശിവൻകുട്ടി പറഞ്ഞു.
ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന് പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്.”ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാണെന്ന് അറിയിണമെന്നാണ്. ഇസ്ലാമാണെങ്കിൽ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ” – ഇതായിരുന്നു ശ്രീധരൻ പിള്ള നടത്തിയ വിവാദ പരാമർശം.